വെള്ളപ്പൊക്കത്തില്‍ തിരുവനന്തപുരത്ത് 18 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

വെള്ളപ്പൊക്കത്തില്‍ തിരുവനന്തപുരത്ത് 18 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

August 15, 2018 0 By Editor

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപക നാശനഷ്ടം. ഗൗരീശപട്ടത്ത് 18 ഓളം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. അഞ്ച് മണിക്കുറായി ഇവര്‍ വീടിന് മുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തിയെങ്കിലും കനത്ത വെള്ളത്തില്‍ ഇവരെ പുറത്തെത്തിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ച് ഇവരെ പുറത്തെത്തിക്കുമെന്ന് സ്ഥലത്തെത്തിയ കെ.മുരളീധരന്‍ എംഎല്‍എ അറിയിച്ചു.

പുലര്‍ച്ചെ രണ്ടരയോടെ ആമയിടിഞ്ചാല്‍ തോട് കരകവിഞ്ഞൊഴുകിയതാണ് 18 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെടാന്‍ കാരണമായത്. വളരെ പെട്ടന്ന് വെള്ളം പൊങ്ങിയതിനാല്‍ ഇവര്‍ക്ക് പുറത്തുകടക്കാന്‍ കഴിഞ്ഞില്ല. നേരെ പുലര്‍ന്ന ശേഷമാണ് ഇവര്‍ കുടുങ്ങിയ വിവരം പുറംലോകമറിഞ്ഞത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സ് സംഘം വെള്ളത്തിലൂടെ ഇവരുടെ സമീപത്തെത്തി ഭയപ്പെടേണ്ടെന്ന് അറിയിച്ചിട്ടുണ്ട്.

ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര, നെയ്യാര്‍, പേപ്പാറ ഡാമുകളെല്ലാം തുറന്നുവിട്ടിരിക്കുകയാണ്. കരമനയാറ്റിലും കിള്ളിയാറ്റിലും വെള്ളം നിറഞ്ഞതോടെ തലസ്ഥാനം പ്രളയത്തില്‍ മുങ്ങുകയായിരുന്നു. കനത്ത മഴയില്‍ പലയിടത്തും വന്‍തോതില്‍ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. നെടുമങ്ങാട്, ബോണക്കാട് പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. നിരവധി പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

അതിനിടെ തിരുവനന്തപുരംനാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു. ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണാണ് ട്രെയിന്‍ ഗതാഗതം നി