ലാഭവീതം വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പു നടത്തിയ ഹീര ഗോള്‍ഡ് എക്സിം മേധാവി നൗഫീറ ഷെയ്ഖ് പരാതിക്കാര്‍ക്കെതിരേ ഭീഷണിയുമായി രംഗത്ത്
January 18, 2019കോഴിക്കോട്: ലാഭവീതം വാഗ്ദാനം ചെയ്ത് വന്‍ സാന്പത്തിക തട്ടിപ്പു നടത്തിയ ഹീര ഗോള്‍ഡ് എക്സിം മേധാവി നൗഫീറ ഷെയ്ഖ് പരാതിക്കാര്‍ക്കെതിരേ ഭീഷണിയുമായി രംഗത്ത്. പരാതി നല്കുന്നവര്ക്കൊന്നും പണം തിരിച്ചു കിട്ടില്ലെന്നാണു ഭീഷണി. ഹീര ഗോള്‍ഡ് എക്സിമില്‍ പണം നിക്ഷേപിച്ചവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് ഇവര്‍ ഹൈദരാബാദിലെ സ്വന്തം മാധ്യമ സ്ഥാപനം വഴി ഭീഷണിസന്ദേശവുമായി രംഗത്തെത്തിയത്.
അഞ്ഞൂറിലേറെ മലയാളികളാണ് ഹീര ഗോള്‍ഡിന്റെ തട്ടിപ്പിന് ഇരയായത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 8000 കോടി രൂപയുടെ തട്ടിപ്പാണ് ഹീര ഗ്രൂപ്പ് നടത്തിയതെന്നാണു സൂചന. കേരളത്തില്‍ മാത്രം 300 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക കണക്ക്.
സ്വര്‍ണക്കട്ടകളും സ്വര്‍ണത്തരികളും ഇറക്കുമതിയും കയറ്റുമതിയും ചെയ്തുകൊണ്ടായിരുന്നു ഹീരാ ഗോള്‍ഡ് എക്സ്പോര്‍ട്സ് ആന്‍ഡ് ഇംപോര്‍ട്സ് പ്രവര്‍ത്തനം തുടങ്ങിയത്. സ്വര്‍ണവ്യാപാരം, റിയല്‍ എസ്റ്റേറ്റ് കന്പനികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായവ ഹീരാ ഗ്രൂപ്പ് നടത്തിയിരുന്നു. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 3200 മുതല്‍ 4500 വരെയായിരുന്നു വാഗ്ദാനം. മൂന്നുമാസം കൂടുന്പോള്‍ ലാഭവീതം നല്‍കുമെന്നും പറഞ്ഞിരുന്നു. നൗഫീറ നേരിട്ടെത്തിയാണ് കോഴിക്കോട് നിക്ഷേപകരില്‍നിന്നു കോടികള്‍ സമാഹരിച്ചത്.ഹീരാ ഗ്രൂപ്പിന്റെ കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ ഹീരാ ഗോള്‍ഡാണ് തട്ടിപ്പ് നടത്തിയത്. രണ്ടുമാസം മുൻപാണ് ണ് നിക്ഷേപകരില്‍ ചിലര്‍ ചെമ്മങ്ങാട് പോലീസില്‍ പരാതി നല്‍കിയത്. വ്യക്തമായ രേഖകള്‍ സഹിതം 17 പേര് പരാതി നല്‍കിയിട്ടുണ്ടെന്നും മുംബൈയിലെ ജയിലില്‍ കഴിയുന്ന ഹീരാഗ്രൂപ്പ് മേധാവി നൗഫീറ ഷെയ്ഖിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതി വഴി അപേക്ഷ നല്‍കുമെന്നും ചെമ്മങ്ങാട് എസ്ഐ പറഞ്ഞു.