ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര: 287 റണ്‍സിന് ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര: 287 റണ്‍സിന് ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ

August 2, 2018 0 By Editor

ബര്‍മിങ്ഹാം: ഇംഗ്ലണ്ടില്‍ നടക്കുന്ന അഞ്ചു ടെസ്റ്റുകളടങ്ങിയ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനമായ വ്യാഴാഴ്ച ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് പുറത്തായി. 287 റണ്‍സിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ വീഴ്ത്തിയത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ മധ്യനിരയില്‍ നായകന്‍ റൂട്ടും ബെയര്‍‌സ്റ്റോയും മികച്ച പ്രകടനമാണ് പുറത്തെടുത്തെങ്കിലും അവസാന സെഷനില്‍ ഇന്ത്യ പിടിമുറുക്കുകയായിരുന്നു.

അശ്വിന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി രണ്ട് വിക്കറ്റുകളുമായി ശക്തമായ പിന്തുണ നല്‍കി. മികച്ച ഫോമില്‍ മുന്നേറിയ നായകന്‍ ജോ റൂട്ടിനെ കോലി റണ്ണൗട്ടാക്കിയതോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. 156 പന്തില്‍ 80 റണ്‍സ് നേടിയാണ് റൂട്ട് മടങ്ങിയത്.

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. പൂജാരജയ്ക്ക് പകരം കെ.എല്‍. രാഹുലാണ് ടീമിലെത്തിയത്. മുരളി വിജയ് ശിഖര്‍ ധവാന്‍ എന്നിവരാണ് ഓപ്പണര്‍മാര്‍. ദിനേശ് കാര്‍ത്തിക്കാണ് വിക്കറ്റ് കീപ്പര്‍. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ എന്നിവര്‍ പേസര്‍മാരായും ഹാര്‍ദിക് പാണ്ഡ്യ ഓള്‍റൗണ്ടറായി ടീമിലെത്തി. ആര്‍. അശ്വിനാണ് ടീമിലെ ഏക സ്പിന്നര്‍.

ഇന്ത്യന്‍ ടീം: മുരളി വിജയ്, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, വിരാട് കൊഹ്‌ലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ.

ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ജോ റൂട്ട് (ക്യാപ്റ്റന്‍), ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, സാം കുറന്‍, ആദില്‍ റഷീദ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍.