കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ജലന്ധര്‍ രൂപതയിലെ വൈദികര്‍

August 11, 2018 0 By Editor

ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്ബുണ്ടെന്ന് ജലന്ധര്‍ രൂപതയിലെ വൈദികര്‍. മൊഴിയെടുക്കാന്‍ ജനന്ധറിലെത്തിയ അന്വേഷണ സംഘത്തോട് വൈദികര്‍ ഇക്കാര്യം വ്യക്തമാക്കിയതായാണ് സൂചന. രൂപതയിലെ നാലു വൈദികരുടെ മൊഴിയാണ് അന്വേഷണ സംഘം എടുത്തത്. ബിഷപ്പില്‍നിന്ന് കന്യാസ്ത്രീക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നെന്ന് അറിയാമായിരുന്നുവെന്നും ഇവര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ബിഷപ്പ് പീഡീപ്പിച്ചെന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രി രംഗത്തെത്തി ഒന്നര മാസം പിന്നിടുമ്‌ബോഴാണ് അന്വേഷണസംഘം ജലന്ധറില്‍ എത്തിയിരിക്കുന്നത്. വൈക്കം ഡിവൈ.എസ്.പി. കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ജലന്ധര്‍ കമ്മീഷണര്‍ പി കെ സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം, അന്വേഷണ സംഘം ഇന്ന് ഉച്ചക്ക് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്‌തേക്കും. ബിഷപ്പ് ഹൗസില്‍ എത്തിയോ പഞ്ചാബ് ആംഡ് പൊലീസ് ആസ്ഥാനത്തേക്ക് ബിഷപ്പിനെ വിളിച്ചു വരുത്തിയോ ആയിരിക്കും ചോദ്യം ചെയ്യല്‍.

പരാതിക്കാരിയായ കന്യാസ്ത്രീ മുന്‍പ് താമസിച്ചിരുന്ന ജലന്ധര്‍ സൈനിക ക്യാമ്ബിലെ മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിന്റെ മഠത്തിലും തെളിവെടുപ്പ് നടത്താനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം. മുതിര്‍ന്ന വൈദികര്‍ ഉള്‍പ്പടെയുള്ളവരുടെ മൊഴിയെടുത്ത ശേഷമായിരിക്കും അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുക.