മരണം വരെ സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കില്ലെന്ന നിലപാടില്‍ നിന്ന് നേതാക്കള്‍ മാറണമെന്ന് യുവകോണ്‍ഗ്രസ് നേതാക്കള്‍

June 3, 2018 0 By Editor

തിരുവനന്തപുരം: പി.ജെ കുര്യനെ രാജ്യസഭയിലേക്ക് മല്‍സരപ്പിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ തുടരുന്നു. പി.ജെ കുര്യനെ മല്‍സരിപ്പിക്കുന്നതിനെ വി.ടി ബല്‍റാം, ഷാഫി പറമ്പില്‍, റോജി.എം.ജോണ്‍, ഹൈബി ഈഡന്‍, അനില്‍ അക്കര തുടങ്ങിയ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ പരസ്യമായി എതിര്‍ക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലുടെയെല്ലാം എതിര്‍പ്പ് യുവനേതാക്കള്‍ പ്രകടപ്പിച്ച് കഴിഞ്ഞു.

പി.ജെ കുര്യനെ മാറ്റി പകരം ഷാനിമോള്‍ ഉസ്മാന്‍, ടി.സിദ്ധിഖ്, മാത്യു കുഴല്‍നാടന്‍, എം.ലിജു തുടങ്ങിയവരില്‍ ആരെയെങ്കിലും രാജ്യസഭ സ്ഥാനാര്‍ഥിയാക്കണമെന്നാണ് വി.ടി ബല്‍റാം ആവശ്യപ്പെടുന്നത്. കുര്യന്‍ സ്വയം മാറി നില്‍ക്കണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. രാജ്യസഭയെ വൃദ്ധസദനമാക്കരുതെന്നായിരുന്നു പി.ജെ കുര്യന്‍ വീണ്ടും സ്ഥാനാര്‍ഥിയാവുന്നതിനോട് ഹൈബി ഈഡെന്റ പ്രതികരണം. അറുപത്തിയഞ്ച് വയസ് കഴിഞ്ഞവര്‍ പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നയാവശ്യം അനില്‍ അക്കരയും ഉയര്‍ത്തിയിട്ടുണ്ട്. മരണം വരെ സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കില്ലെന്ന നിലപാടില്‍ നിന്ന് നേതാക്കള്‍ മാറണമെന്നായിരുന്നു റോജി എം.ജോണിെന്റ കമന്റ്.

1980 മുതല്‍ ലോക്‌സഭയിലോ രാജ്യസഭയിലോ അംഗമാണ് കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. കുര്യെന്റ രാജ്യസഭയിലെ കാലാവധി ജൂണില്‍ അവസാനിക്കുകയാണ്. വീണ്ടും രാജ്യസഭയിലേക്കെത്താന്‍ കുര്യന്‍ നീക്കങ്ങള്‍ നടത്തുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇയൊരു പശ്ചാത്തലത്തിലാണ് കുര്യന്‍ മാറി നില്‍ക്കണമെന്ന് കോണ്‍ഗ്രസിലെ യുവനേതാക്കള്‍ ആവശ്യപ്പെടുന്നത്. ചെങ്ങന്നുരിലെ പരാജയത്തിെന്റ പശ്ചാത്തലത്തില്‍ ഇക്കാര്യം അവഗണിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും ആവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്