പടിയൂരിൽ മയിൽവേട്ട വ്യാപകം; അധികൃതർ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം
October 12, 2018ശ്രീകണ്ഠപുരം: മയിലുകളുടെ പ്രദേശമായിരുന്ന . മയിൽകുന്ന്, കല്യാട്, പൂവം, ബ്ലാത്തൂർ, കക്കട്ടംപാറ ഭാഗങ്ങളിലാണു മയിലുകളെ വെടിവച്ചും കെണിവെച്ചും പിടിക്കുന്നതായി ആക്ഷേപം,പ്രദേശത്തു സ്ഥിരമായി നായാട്ട് നടത്തുന്ന സംഘങ്ങളുണ്ടെന്നാണു നാട്ടുകാർ പറയുന്നത്. കാട്ടുപന്നികളെയും വെരുകുകളെയും കാട്ടുകോഴികളെയുമെലാം വേട്ടയാടിയിരുന്ന സംഘം ഇപ്പോൾ മയിലുകളെ വ്യാപകമായി വേട്ടയാടുകയാണെന്നാണു പരാതി.1800 ഏക്കറോളം റവന്യൂ വനഭൂമിയും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഹെക്ടർ കണക്കിനു കശുമാവിൻ തോട്ടങ്ങളുമുള്ളതു കാരണം നിരവധി വന്യജീവികൾ പ്രദേശത്തുണ്ട്.എന്നാൽ നായാട്ട് സംഘങ്ങൾക്കെതിരെ പരാതിപ്പെട്ടാലും നടപടിയുണ്ടാകാറില്ലെന്നും സംഘത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണു വനംവകുപ്പും പോലീസും സ്വീകരിക്കുന്നതെന്നുമാണ് ആക്ഷേപം.