സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ ഒരു വര്‍ഷത്തിനിടെ 778 അതിക്രമങ്ങള്‍: മുന്നില്‍ തിരുവനന്തപുരം

May 5, 2018 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വര്‍ഷത്തിനിടെ കുട്ടികള്‍ക്കെതിരായ 778 അതിക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ചുവരെയുള്ള കണക്ക് പ്രകാരമാണിത്. കുടംബശ്രീ ജെന്‍ഡര്‍ ഹെല്‍പ്പിലൂടെ റിപ്പോര്‍ട്ട് ചെയ്ത കണക്കാണ് ഇത്.

ഏറ്റവും കൂടുതല്‍ അത്രിക്രമങ്ങള്‍ നടന്ന ജില്ല തിരുവവവന്തപുരം ജില്ലയിലാണ്. ഏകദേശം 222 അക്രമങ്ങള്‍. തൊട്ടപ പിന്നാലെ മലപ്പുറം(190), എറണാകുളം (156) ഇങ്ങനെ പോകുന്നു കണക്കുകള്‍. കൂടുതല്‍ അതിക്രമം നടന്നത് തിരുവനന്തപുരം ജില്ലയിലാണ്-222. കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഓരോ കേസ് മാത്രം. മലപ്പുറത്ത് 190, എറണാകുളത്ത് 156 എന്നിങ്ങനെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് 30 മനുഷ്യക്കടത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണിത്. പാലക്കാടാണ് മുന്നില്‍-14. ഗാര്‍ഹികപീഡനം ഉള്‍പ്പെടെ 4721 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. ഗാര്‍ഹിക പീഡനം സംബന്ധിച്ച് 3858 പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളത്താണ്. ഇതില്‍ 60 ഗാര്‍ഹികപീഡനവും എറണാകുളത്താണ്. 62244 സ്ത്രീകള്‍ക്ക് ഷോര്‍ട്ട് ഷെല്‍ട്ടര്‍ ഹോം സേവനം നല്‍കി. കേസുകള്‍ക്ക് ആവശ്യമായ നിയമസഹായവും സ്നേഹിത നല്‍കുന്നുണ്ട്.

കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2013 ഓഗസ്റ്റിലാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് സേവനം ആരംഭിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തിലാണ് എല്ലാ ജില്ലകളിലും സേവനം വ്യാപിപ്പിച്ചത്. വയനാട്, കോഴിക്കോട് ഒഴികെയുള്ള ജില്ലകളില്‍ ടോള്‍ ഫ്രീ നമ്പര്‍ സൗകര്യമുണ്ട്.

സംസ്ഥാന ശിശുക്ഷേമസമിതി, പോലീസ്, സാമൂഹികനീതി വകുപ്പ് എന്നിവ സംയോജിച്ചാണ് സ്നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ നിയമസഹായം ലഭിക്കാന്‍ മുഴുവന്‍ സമയ അഭിഭാഷകയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്.