സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുകയും കുളിമുറിയിൽ ഒളിഞ്ഞ് നോക്കുകയും ചെയ്യുന്ന ഞരമ്പുരോ​ഗി; ഹരികൃഷ്ണയെ കൊലപ്പെടുത്തിയ രതീഷ് പണ്ടേ സ്ഥിരം പ്രശ്നക്കാരൻ എന്ന് നാട്ടുകാർ

സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുകയും കുളിമുറിയിൽ ഒളിഞ്ഞ് നോക്കുകയും ചെയ്യുന്ന ഞരമ്പുരോ​ഗി; ഹരികൃഷ്ണയെ കൊലപ്പെടുത്തിയ രതീഷ് പണ്ടേ സ്ഥിരം പ്രശ്നക്കാരൻ എന്ന് നാട്ടുകാർ

July 26, 2021 0 By Editor

ആലപ്പുഴ: ഭാര്യാ സഹോദരിയെ ബലാത്സം​ഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തിയ രതീഷ് പണ്ടേ ഞരമ്പ് രോ​ഗിയെന്ന് നാട്ടുകാർ. സ്ത്രീകളുടെ അടിവസ്ത്രം എടുത്തുകൊണ്ട് പോകുന്നത് മുതൽ സ്ത്രീകൾ കുളിക്കുമ്പോൾ ഒളിഞ്ഞു നോക്കുന്നത് വരെ ഇയാളുടെ സ്ഥിരം ഏർപ്പാടായിരുന്നു. പണം മോഷ്ടിക്കുക, ബന്ധുവായ സ്ത്രീകളെ പോലും ശല്യം ചെയ്യുക തുടങ്ങിയവയും ഇയാളുടെ സ്ഥിരം പരിപാടികളായിരുന്നു എന്നും പ്രദേശവാസികൾ പറയുന്നു. ആരുമായും അധികം സൗഹൃദം സ്ഥാപിക്കാത്ത ഇയാൾക്ക് പെൺ വിഷയങ്ങളിൽ മാത്രമായിരുന്നു താത്പര്യം. അതിനിടയിലാണ് ​ഗൾഫിൽ പോയി വന്നശേഷം വിവാഹം കഴിക്കുന്നതും ഭാര്യയുടെ അനുജത്തിയുമായി പ്രണയം ആരംഭിക്കുന്നതും. കൊല്ലപ്പെട്ട ഹരികൃഷ്ണയുമായുള്ള ഇയാളുടെ ബന്ധം ഒരിക്കൽ വീട്ടുകാർ‌ അറിയുകയും ഇരുവരെയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടും ഇരുവരും തമ്മിലുള്ള ബന്ധം രഹസ്യമായി തുടരുകയായിരുന്നു.

ഹരികൃഷ്ണയുടെ ചേച്ചി രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ച് ആറുമാസമായപ്പോഴാണ് ഇരുവരും തമ്മിലുള്ള ബന്ധം വീട്ടിൽ അറിയുന്നതും പ്രശ്നം ഉണ്ടാകുന്നതും. ഇനി മേലാൽ ഒരു ബന്ധവും രതീഷുമായി പാടില്ല എന്ന് പറഞ്ഞ് വിലക്കുകയും ചെയ്തു. ഇതോടെ ഹരികൃഷ്ണ ഇവിടേക്ക് വരാതായി. എന്നാൽ പ്രസവം കഴിഞ്ഞ് ചേച്ചി ജോലിക്ക് പോയി തുടങ്ങിയതോടെ വീണ്ടും വരാൻ തുടങ്ങി. ഇതിനിടയിലാണ് ഹരികൃഷ്ണ ഒപ്പം ജോലി ചെയ്യുന്ന മറ്റൊരു യുവാവുമായി പ്രണയത്തിലാകുന്നത്. എന്നാൽ ഇതറിഞ്ഞ രതീഷ് ഹരികൃഷ്ണയെ ഇതിൽ നിന്നും വിലക്കാൻ ശ്രമിച്ചു. എന്തു പറഞ്ഞിട്ടും കാമുകി കൈവിട്ട് പോകും എന്ന നിലയെത്തിയതോടെയാണ് രാജേഷ് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഹരികൃഷ്ണയെ രതീഷ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. യുവതിയെ മർദ്ദിച്ചു അവശയാക്കിയ ശേഷമാണ് പ്രതി ബലാത്സംഗം ചെയ്തത്.

കൊലപാതകത്തിന് ശേഷം വീട്ടിൽ ആരുമില്ലെന്നു പറഞ്ഞ് രതീഷ് രാത്രി തങ്ങാൻ തങ്കി ലവൽ ക്രോസിനടുത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയെന്നും സുഹൃത്തിനു സംശയം തോന്നിയതിനാൽ അവിടെനിന്നു സ്ഥലംവിട്ടെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു. സംഭവശേഷം ഒളിവിൽപ്പോയ സഹോദരീഭർത്താവ് പുത്തൻകാട്ടിൽ രതീഷിനെ ശനിയാഴ്ച വൈകുന്നേരത്തോടെ ചേർത്തല ചെങ്ങണ്ടയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റം സമ്മതിച്ച രതീഷിനെ റിമാൻഡ് ചെയ്തു.