ആറുപേരുടെ ദുരൂഹമരണങ്ങള്‍: 17 വര്‍ഷത്തിനുശേഷം മൃതദേഹങ്ങള്‍ പുറത്തെടുത്തു പരിശോധിക്കുന്നു
കോഴിക്കോട്: വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികൾ ഉൾപ്പെടെ ആറുപേരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട തെളിവുകള്‍ക്കായി മൃതദേഹങ്ങള്‍ വെള്ളിയാഴ്ച പുറത്തെടുത്തു പരിശോധിക്കും. മരിച്ചവരില്‍ നാലുപേരെ കൂടത്തായിയിലും രണ്ടുപേരെ കോടഞ്ചേരിയിലുമുള്ള സെമിത്തേരികളിലാണ്…
കോഴിക്കോട്: വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികൾ ഉൾപ്പെടെ ആറുപേരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട തെളിവുകള്‍ക്കായി മൃതദേഹങ്ങള്‍ വെള്ളിയാഴ്ച പുറത്തെടുത്തു പരിശോധിക്കും. മരിച്ചവരില്‍ നാലുപേരെ കൂടത്തായിയിലും രണ്ടുപേരെ കോടഞ്ചേരിയിലുമുള്ള സെമിത്തേരികളിലാണ് സംസ്കരിച്ചത്. കൂടത്തായിയില്‍ സംസ്കരിച്ചവരുടെ മൃതദേഹങ്ങളാണു പുറത്തെടുക്കുന്നത്. ആവശ്യമെങ്കില്‍ കോടഞ്ചേരിയിലെ കല്ലറയിലും ശാസ്ത്രീയപരിശോധന നടത്താനാണു തീരുമാനം.വര്‍ഷങ്ങളുടെ ഇടവേളയില്‍ നടന്ന മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ക്രൈംബ്രാഞ്ചിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് മേധാവിയടക്കം 6 അംഗ വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും.