ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം, ആദ്യരാത്രിയില്‍ പെണ്‍കുട്ടി ഞെട്ടലോടെ തിരിച്ചറിഞ്ഞു കാമുകന്‍ ആണല്ല പെണ്ണാണെന്ന്

ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം, ആദ്യരാത്രിയില്‍ പെണ്‍കുട്ടി ഞെട്ടലോടെ തിരിച്ചറിഞ്ഞു കാമുകന്‍ ആണല്ല പെണ്ണാണെന്ന്

June 6, 2018 0 By Editor

തിരുവനന്തപുരം: ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ പെണ്‍കുട്ടിയുടെ നിരന്തരമായ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടുകാര്‍ യുവാവുമായിട്ടുള്ള വിവാഹം നടത്തുകയായിരുന്നു. ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുമ്പോഴായിരുന്നു നിര്‍ധനകുടുംബത്തില്‍പെട്ട പെണ്‍കുട്ടി ശ്രീറാം എന്നു പേരുള്ള യുവാവുമായി അടുക്കുന്നത്. തുടര്‍ന്ന് സൗഹൃദം പ്രണയമായി വളര്‍ന്നു. ടെക്ക്‌നോപാര്‍ക്കില്‍ നിന്ന് മറ്റൊരിടത്തേയ്ക്കു യുവാവ് സ്ഥലം മാറി പോയി. എങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നു. തുടക്കം മുതല്‍ എതിര്‍ത്തിരുന്നു എങ്കിലും ഒടുവില്‍ പെണ്‍കുട്ടിയുടെ ഇഷ്ടത്തിനു വീട്ടുകാര്‍ സമ്മതം മൂളുകയായിരുന്നു.

എന്നാല്‍ ആദ്യം മുതല്‍ വീട്ടുകാര്‍ക്ക് ചെറുക്കനെക്കുറിച്ചുള്ള കാര്യങ്ങളില്‍ സംശയം ഉണ്ടായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് വരന്റെ വീട്ടുകാരുടെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനെക്കുറിച്ചു പെണ്‍വീട്ടുകാര്‍ വരനോട് കൂടുതല്‍ തിരക്കിയപ്പോള്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞ് ചോദ്യങ്ങളില്‍ നിന്നു യുവാവ് ഒഴിഞ്ഞു മാറുകയായിരുന്നു. ഒടുവില്‍ ചെറുക്കന്‍ വീട്ടുകാരുടെ അസാന്നിധ്യത്തില്‍ പെണ്‍വീട്ടുകാര്‍ വിവാഹം നടത്തുകയായിരുന്നു. ചെറുക്കനുമായി ബന്ധപ്പെട്ടു സംശങ്ങള്‍ നിലനിന്നിരുന്നതിനാല്‍ വിവാഹ ശേഷം വധുവിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ ഊരി വാങ്ങിയ ശേഷമാണ് വരന്റെ ഒറ്റമുറി വീട്ടിലേയ്ക്കു പെണ്‍കുട്ടിയെ അയച്ചത്. ആദ്യരാത്രിയില്‍ വരന്‍ ആദ്യം ആവശ്യപ്പെട്ടതു സ്വര്‍ണ്ണമായിരുന്നു.

അതെല്ലാം വീട്ടുകാര്‍ കൊണ്ടു പോയി എന്നു പെണ്‍കുട്ടി മറുപടിയും പറഞ്ഞു. എന്നാല്‍ ആദ്യ രാത്രിയില്‍ തന്നെ പെണ്‍കുട്ടിയുടെ ഫോണിലേയ്ക്ക് ഒരു സന്ദേശം എത്തുകയായിരുന്നു. താങ്കള്‍ വിവാഹം ചെയ്തിരിക്കുന്ന വ്യക്തി ആണല്ല പെണ്ണാണ് എത്രയും വേഗം രക്ഷപെട്ടു കൊള്ളുക എന്നായിരുന്നു സന്ദേശം. പെണ്‍കുട്ടി ഈ വിവരം വീട്ടില്‍ അറിയിച്ചു. തുടര്‍ന്ന് അടുത്ത ദിവസം തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വളരെ തന്ത്രപൂര്‍വ്വം ഇരുവരേയും പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പോലീസ് നടത്തിയ വിശദമായ പരിശോധനയില്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ച ശ്രീറാം എന്ന വരന്‍ ആണും ട്രാന്‍സ്‌ജെന്‍ഡറും അല്ല ഒരു സ്ത്രീയാണെന്നു വ്യകത്മാകുകയായിരുന്നു. വീട്ടുകാര്‍ പരാതി നല്‍കാത്തതിനാല്‍ പെണ്ണായ വരനെ പോലീസ് വിട്ടയച്ചു.