കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചതില്‍ ബിഷപ്പിനോ രൂപതയ്‌ക്കോ പങ്കില്ല: ജലന്ധര്‍ രൂപത

കോട്ടയം: കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് ജലന്ധര്‍ രൂപത . ബിഷപ്പിനോ രൂപതയ്‌ക്കോ ഇക്കാര്യത്തില്‍ പങ്കില്ലെന്നും ആരോപണം മാധ്യമശ്രദ്ധ ആകര്‍ഷിക്കാനെന്നും രൂപത വ്യക്തമാക്കി. തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നല്‍കിയത്. ഇതുസംബന്ധിച്ച് കന്യാസ്ത്രീ കോട്ടയം കുറുവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മഠത്തിലെ അന്യസംസ്ഥാന തൊഴിലാളിയുടെ വാക്കുകള്‍ അടിസ്ഥാനമാക്കിയാണു കന്യാസ്ത്രീ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

കന്യസ്ത്രീ സഞ്ചരിക്കാനിരുന്ന കാറിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ ശ്രമം നടത്തിയെന്ന് കന്യാസ്ത്രീ താമസിക്കുന്ന മഠത്തിലെ ജീവനക്കാരനായ അസം സ്വദേശി പിന്റുവാണ് വധഗൂഢാലോചന വെളിപ്പെടുത്തിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അടുത്ത അനുയായിയായ വൈദികന്റെ സഹോദരനാണ് വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ നിര്‍ദേശിച്ചതെന്നും പിന്റു പറഞ്ഞതായി കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story