വട ചെന്നൈയുടെ രണ്ടാം ഭാഗം ഉപേക്ഷിച്ചെന്ന വാർത്ത അടിസ്ഥാനരഹിതം; വെട്രിമാരൻ

ധനുഷിനെ നായകനാക്കി താൻ സംവിധാനം ചെയ്യാനിരിക്കുന്ന വട ചെന്നൈയുടെ രണ്ടാം ഭാഗം ഉപേക്ഷിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് വെട്രിമാരൻ വ്യക്തമാക്കി. വടക്കൻ ചെന്നൈയിലെ മത്സ്യ തൊഴിലാളികളുടെ 35 വർഷത്തെ ജീവിതവും കുടിപ്പകയുമൊക്കെയായിരുന്നു ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ആദ്യ ഭാഗം കഴിഞ്ഞ വർഷമാണ് റിലീസ് ചെയ്തത്. ചിത്രം പുറത്തിറങ്ങിയപ്പോൾ തന്നെ വടക്കൻ ചെന്നൈയിലെ മത്സ്യത്തൊഴിലാളികൾ ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. തങ്ങളുടെ ജീവിതത്തെ മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു ആരോപണം . ചിത്രത്തിന്റെ രണ്ടാം ഭാഗം അവിടെവച്ചു ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് ഇപ്പോൾ മത്സ്യത്തൊഴിലാളികൾ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ പ്രതിഷേധം കൊണ്ടൊന്നും പിന്മാറുന്ന പ്രശ്നമില്ലെന്ന് വെട്രിമാരൻ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story