ഇന്ത്യയിലെ മുസ്ലീങ്ങള്‍ രാജ്യത്തിന്റെ മക്കള്‍; വിരോധം എന്നോട് തീര്‍ക്കൂ, പാവപ്പെട്ട ജനങ്ങളെ വെറുതെ വിടൂ; പ്രധാനമന്ത്രി

പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങളുമായി തെരഞ്ഞെടുപ്പ് വിശദീകരണ യോഗത്തിനെത്തി നരേന്ദ്ര മോഡി. ഇന്ത്യയിലെ മുസ്ലീങ്ങളെല്ലാം രാജ്യത്തിന്റെ മക്കളാണെന്ന് മോഡി പറഞ്ഞു. ഇവരെ ആരേയും പൗരത്വ നിയമഭേദഗതി ബാധിക്കില്ല. 130 കോടി വരുന്ന ഇന്ത്യന്‍ ജനതയെ ബാധിക്കുന്നതല്ല ഈ നിയമമെന്നും പ്രതിപക്ഷം നടത്തുന്നത് തെറ്റിദ്ധാരണ പരത്തുന്ന വ്യാജപ്രചാരണമാണെന്നും മോഡി ആരോപിച്ചു.
നേരത്തെ ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരെ പുറത്താക്കണമെന്ന് വാദിച്ചവരാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെന്നും എന്നാല്‍ ഇപ്പോള്‍ നിലപാടില്‍ നിന്നും മലക്കം മറിയുന്നു എന്നും മോഡി കുറ്റപ്പെടുത്തി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story