കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാമെന്ന് പഞ്ചാബ് സര്‍ക്കാര്‍ സഹായത്തിന് മറുപടി നൽകാതെ കേരള സര്‍ക്കാർ
കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാമെന്ന് പഞ്ചാബ് സര്‍ക്കാര്‍. എന്നാൽ സഹായത്തിന് മറുപടി നൽകിയിട്ടില്ല കേരള സര്‍ക്കാർ. മടങ്ങുന്നവര്‍ക്കായി പഞ്ചാബ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വെബ്സൈറ്റില്‍ വിദ്യാര്‍ഥികള്‍, ഗര്‍ഭിണികള്‍ തുടങ്ങി 1,005 മലയാളികളാണ് രജിസ്റ്റര്‍ ചെയ്തത്. കര്‍ണാടകയില്‍നിന്ന് 309 പേരും. ഇവരെ നാട്ടിലെത്തിക്കാന്‍ മേയ് 12ന് ജലന്ധറില്‍നിന്ന് ബംഗളൂരുവഴി 14ന് എറണാകുളത്ത് എത്തും വിധം ട്രെയിന്‍ സര്‍വിസ് നടത്താന്‍ കേരളത്തിന്റെ അനുമതി ചോദിച്ചായിരുന്നു കത്ത്.
മേയ് അഞ്ച്, ഏഴ്, പത്ത് തീയതികളില്‍ പഞ്ചാബ് സര്‍ക്കാറിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ നോഡല്‍ ഓഫിസറുമായ ആര്. വെങ്കട് രത്നം കേരള സര്‍ക്കാറിന്റെ അന്തര്‍സംസ്ഥാന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്കാണ് കത്തയച്ചത്. എന്നാല്‍, മറുപടി നല്കാന് കേരളം തയാറായിട്ടില്ല.