ആര്‍എസ്‌എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവം: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

ശ്രീനഗര്‍ : ജമ്മു കശ്മീര്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ചന്ദ്രകാന്ത് ശര്‍മ്മയെ കൊലപ്പെടുത്തിയ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റില്‍. കിഷ്ത്വാര്‍ ജില്ലയില്‍ നിന്നും എന്‍ഐഎ ഉദ്യോഗസ്ഥനാണ് ഇവരെ അറസ്റ്റ് ചെയ്തത്. റുസ്തം അലി എന്ന ഭീകരനാണ് പിടിയിലായത്.

കിഷ്ത്വാറിലെ ഹഞ്ചല പ്രദേശത്ത് റുസ്തം ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ നടത്തിയ തെരച്ചിലില്‍ ചൊവ്വാഴ്ച രാത്രിയിലാണ് ഇയാള്‍ പിടിയിലായത്. റുസ്തമിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വരികയാണ്. ഹിസ്ബുളിന്റെ പ്രദേശത്തെ സാന്നിധ്യം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story