കോഴിക്കോട് ബാലുശ്ശേരി റോഡ് തകർന്ന് വീണ്ടും കുഴികൾ നിറയുന്നു
കോഴിക്കോട് ബാലുശ്ശേരി റോഡ് തകർന്ന് വീണ്ടും കുഴികൾ നിറയുന്നു ,മഴയെത്തുടർന്ന് ടാറിങ്ങിന് ബലക്ഷയം സംഭവിച്ച് മെറ്റലിളകി കുഴിയാവുകയാണ് ചെയ്യുന്നത്.നേരത്തേ അറ്റകുറ്റപ്പണിനടത്തി കുഴിയടച്ച ഭാഗങ്ങൾ വീണ്ടും പൊട്ടിപ്പൊളിയുന്ന അവസ്ഥയാണ്.ജപ്പാൻ കുടിവെള്ളപദ്ധതിയുടെ പൈപ്പിട്ടഭാഗത്ത് പലയിടത്തും റോഡ് താഴ്‌ന്നിട്ടുണ്ട്. കുഴികൾ രൂപപ്പെട്ടതിനെത്തുടർന്ന് താത്‌കാലികമായി കുഴിയടയ്ക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും മഴവെള്ളത്തിൽ എല്ലാം ഒഴുകിപ്പോയി.തടമ്പാട്ടുതാഴം, വേങ്ങേരി വരമ്പിനുസമീപം, കക്കോടി ബസാർ, മൂട്ടോളി, കക്കോടി മുക്ക്, ചേളന്നൂർ എട്ട് തുടങ്ങിയ ഭാഗങ്ങളിൽ യാത്ര കഠിനമാണ്.റോഡ് മോശമായ ഭാഗങ്ങൾമാത്രം ടാറിങ് നടത്തിയുള്ള നവീകരണപ്രവൃത്തിക്ക് ആറുകോടി അനുവദിച്ചിട്ടുണ്ട്. ഈ തുകയ്ക്ക് ടെൻഡർ എടുക്കാൻ ആരും തയ്യാറായില്ല ഇതു കൊണ്ടാണ് നവീകരണ പ്രവൃത്തികൾ നടക്കാത്തത് എന്നാണ് പൊതുമരാമത്ത് വിഭാഗം പറയുന്നത്.തുക ഉയർത്തുന്നതിനായി പൊതുമരാമത്തുവകുപ്പ് സർക്കാരിനെ സമീപിച്ചിരിക്കയാണെന്നും ഇവർ പറയുന്നു.