കോഴിക്കോട് ചെലവൂർ പൂനൂർ പുഴയിൽ ഇന്നലെ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് : ചെലവൂർ പൂനൂർ പുഴയിൽ ഇന്നലെ ഒഴുക്കിൽപ്പെട്ട മൂഴിക്കൽ കട്ടയാട്ട്പറമ്പ് ചന്ദ്രൻ്റെ മകൻ റിജു ചന്ദ്രന്റെ മൃതദേഹം ഇന്ന് രാവിലത്തെ തിരച്ചിലിൽ കണ്ടെത്തി. ഇദ്ദേഹത്തിൻ്റെ സഹോദരിയുടെ മകൻ ഭഗതിൻ്റെ മൃതദേഹം ഫയർഫോഴ്സും നാട്ടുകാരും ഇന്നലെ നടത്തിയ തിരച്ചിലിൽ പുഴയിൽ നിന്ന് കണ്ടെടുത്തിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് കനറാ ബാങ്ക് കുറ്റിക്കാട്ടൂർ ശാഖയിലെ ജീവനക്കാരനായ റിജു സഹോദരിയുടെ മകനെ പുഴ കാണിക്കുന്നതിനായി ചെലവൂർ സ്റ്റേഡിയത്തിന് സമീപം പുഴയരികിലെത്തിയത്. രാത്രി ഏഴു മണിയായിട്ടും ഇവർ തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ ബന്ധുക്കൾ റിജുവിൻ്റെ ബൈക്ക് റോഡരികിൽ കണ്ടതിനെ തുടർന്ന് പുഴയരികിൽ നടത്തിയ പരിശോധനയിൽ ചെരുപ്പ് കണ്ടതിനെ തുടർന്ന് ചേവായൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസിന്റെയും വെള്ളിമാട്കുന്ന് ഫയർ സ്‌റ്റേഷൻന്റെയും നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്നാണ് രാത്രി പത്തരയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.റിജുവിനായി രാത്രി പതിനൊന്നു മണി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല .

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story