
മഞ്ഞകുറ്റി തിരിച്ചടിക്കുന്നുവോ ? ; തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയം; ഉമയ്ക്ക് ഇത്രയും ഭൂരിപക്ഷം പ്രതീക്ഷിച്ചില്ല: സിപിഎം
June 3, 2022തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റം. ആറു റൗണ്ട് കഴിഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ ലീഡ് 17,000 കടന്നു. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പി.ടി തോമസിന് ലഭിച്ചതിനേക്കാൾ ഇരട്ടിയിലേറെയാണ് വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഉമയുടെ കുതിപ്പ്. 2021 ൽ പി.ടിയുടെ ലീഡ് 9000 കടന്നത് ഒൻപതാം റൗണ്ടിലാണ്. പതിനൊന്നരയോടെ അന്തിമ ഫലം പ്രഖ്യാപിച്ചേക്കും.
സെഞ്ച്വറി തികയ്‌ക്കാൻ മുഖ്യമന്ത്രി പിണറായി വിജയനടക്കം മന്ത്രിമാരും എംഎൽഎമാരും എത്തിയാണ് തൃക്കാക്കരയിൽ ജോജോസഫിന്റെ പ്രചരണം പൊടിപൊടിച്ചത്.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരഞ്ഞെടുപ്പ് ഫലം സർക്കാറിന്റെ വിലയിരുത്തലാവുമെന്ന് പറഞ്ഞിരുന്നു.
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സിപിഎം തകർന്നടിയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ജനവിരുദ്ധ സർക്കാറിനെതിരെയുള്ള ജനങ്ങളുടെ താക്കീതാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലമെന്നാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്.
തൃക്കാക്കര വോട്ടെടുപ്പ് പകുതി പൂർത്തിയാക്കും മുൻപേ തോൽവി സമ്മതിച്ച് സിപിഎം. അവിശ്വസനീയമെന്ന് ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ പ്രതികരിച്ചു. ഭരണത്തിന്റെ വിലയിരുത്തൽ ആണെന്ന് കോടിയേരി പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.നയിച്ചത് മുഖ്യമന്ത്രി അല്ലെന്നും പ്രചാരണം നയിച്ചത് ജില്ലാ കമ്മറ്റിയെന്നും അദ്ദേഹം അവകാശപ്പെട്ടു. പരാജയം സമ്മതിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ കെ റെയിൽ എന്നത് പാവപ്പെട്ട സാദാരണക്കാർക്ക് ഒരു ഗുണവും ചെയ്യുന്നതല്ല, അവർക്കായി മെട്രോ പോലെ എന്തെങ്കിലും ഗതാഗാത മാർഗ്ഗങ്ങൾ ഉണ്ടാക്കിവച്ചിട്ട് ഇടതുപക്ഷം വോട്ടിനിറങ്ങിയിരുന്നെങ്കിൽ സ്ഥിതി മാറിയേനെ. ഇടതിനെതിരെ ശക്തമായ പൊതുജനവികാരം ഉളളത് നേതാക്കൾ മനസിലാക്കുന്നില്ല. പിണറായിയുടെ മുഷ്ക്ക് നല്ലകാര്യങ്ങൾക്ക് പ്രയോഗിച്ചിരുന്നെങ്കിൽ ജനം കൂടെ നിന്നേനെ. ഇതിപ്പോൾ പാർട്ടിക്ക് അഴിമതി നടത്താനാണ് എന്നത് പകൽപോലെ സ്പഷ്ടമാണ്. അതിനാലാണ് ജനം കൂടെ നിൽക്കാത്തത്. തൃക്കാക്കരയിൽ ഇടത് വോട്ടുകൾ പോലും വലതിലേക്ക് പോയി. ഒന്നുമല്ലാതിരുന്ന വി.ഡി. സതീശനെ ഇടതുപക്ഷം തന്നെ നേതാവാക്കി. പോരാത്തതിന് പി.സി. ജോർജ്ജിന്റെ അറസ്റ്റുംമറ്റും ന്യൂനപക്ഷങ്ങളെ വേദനിപ്പിച്ചും കാണും. ഇത് ഒട്ടും അപ്രതീക്ഷമല്ല, കെ റെയിൽ മൂലം ദുരിതം വരില്ലാത്തവർ പോലും ഇടതു സർക്കാരിന്റെ അഹന്ത അപകടമാണെന്ന് മനസിലാക്കി. ഇനിയും പഠിച്ചില്ലെങ്കിൽ ഇടതിന്റെ സമ്പൂർണ്ണ നാശമാണ് അടുത്ത ഇലക്ഷന് ഉണ്ടാകാൻ പോകുന്നത്. നാടുമുഴുവൻ അഴിമതിയും, സ്വജനപക്ഷപാതവും, അക്രമങ്ങളുമാണ്. പിണറായിക്കും കോടിയേരിക്കും ഇപ്പോൾ കുടുംബകാര്യങ്ങൾ മാത്രം നോക്കാനേ നേരമുളളൂ. കോടിയേരി തലതിരിഞ്ഞ മക്കളെ രക്ഷിക്കാൻ നടക്കുന്നു; പിണറായി മകളുടെ കെട്ടിയോനെ അടുത്തമുഖ്യനാക്കാൻ പെടാപ്പാട്പെടുന്നു. രണ്ടും നടക്കില്ലാത്ത കാര്യങ്ങളാണ്.