അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവച്ചു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും രാജിവച്ചു. ഇരുവരും രാജിക്കത്തു മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായാണു രാജിവച്ചത്. രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി.ഗണേഷ് കുമാറും മന്ത്രിമാരായി 29ന് സത്യപ്രതിജ്ഞ ചെയ്യും. ഇടതുമുന്നണി യോഗത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

പൂർണ്ണ സംതൃപ്തിയോടെയാണു കാലാവധി പൂർത്തിയാക്കുന്നതെന്നും പ്രവർത്തനം വിലയിരുത്തേണ്ടതു ജനങ്ങളെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. രണ്ടരവർഷക്കാലം നൽകിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും പ്രാർഥനയ്ക്കും നന്ദി പറയുന്നതായി ആന്റണി രാജു പറഞ്ഞു. ‘‘കെഎസ്ആർടിസി ഉൾപ്പെടുന്ന ഗതാഗതവകുപ്പാണ് ഭരിച്ചിരുന്നത്. ഒരുപാട് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വകുപ്പാണത്. ശമ്പളം പൂർണ്ണമായി മുഴുവൻ ജീവനക്കാർക്കും കൊടുത്തു. ഒരു രൂപയുടെ പോലും ശമ്പള കുടിശ്ശിക ഇല്ലാതെയാണു രാജിക്കത്ത് സമർപ്പിക്കാൻ കഴിഞ്ഞതെന്നതിൽ ചാരിതാർഥ്യമുണ്ട്.’’– ആന്റണി രാജു പറഞ്ഞു.

‘രണ്ടരവർഷം മന്ത്രിയായിരിക്കാനായിരുന്നു എൽഡിഎഫ് ധാരണ. കഴിഞ്ഞ 19 നു തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നു. നവകേരള സദസ്സ് ഉൾപ്പെടെയുള്ള പരിപാടികൾ നടക്കുന്നതിനാൽ മന്ത്രിസ്ഥാനത്ത് തുടരാനായിരുന്നു മുഖ്യമന്ത്രിയും എൽഡിഎഫും നിർദേശിച്ചത്. ഇന്നലെ നവകേരള സദസ്സിന്റെ സമാപനമായിരുന്നു. ചരിത്ര മുഹൂർത്തത്തിന്റെ അധ്യക്ഷനാവാനുള്ള അവസരം എനിക്കാണു നൽകിയത്. മുഖ്യമന്ത്രിയെ ഇന്നു രാവിലെ കണ്ടു. രാജി സമർപ്പിച്ചു. തിരുവനന്തപുരം നഗരത്തിന്റെ എംഎൽഎയാണ്. എംഎൽഎയായി നിങ്ങളോടൊപ്പം ഇവിടെയുണ്ടാകും. നിയോജകമണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.’’–ആന്റണി രാജു പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story