പൗരത്വ നിയമത്തിനെതിരേ  നടന്ന പ്രതിഷേധങ്ങൾക്കിടെ  പോപ്പുലർ ഫ്രണ്ട് സമാഹരിച്ചത് 120 കോടി

പൗരത്വ നിയമത്തിനെതിരേ നടന്ന പ്രതിഷേധങ്ങൾക്കിടെ പോപ്പുലർ ഫ്രണ്ട് സമാഹരിച്ചത് 120 കോടി

January 28, 2020 0 By Editor

പൗരത്വ നിയമത്തിനെതിരേ രാജ്യവ്യപകമായി നടന്ന പ്രതിഷേധങ്ങൾക്കിടെ  പോപ്പുലർ ഫ്രണ്ട്  120  കോടി രൂപ സമാഹരിച്ചതായി തെളിവുകൾ പുറത്തു. വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചു കൊണ്ട്  സീ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് .  കോൺഗ്രസ് നേതാവ് കപിൽ സിബൽ, അഭിഭാഷക ഇന്ദിര  ജയ്‌സിംഗ് , ദുഷ്യന്ത് ദവെ ,അബ്ദുൽ സമദ്  എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ്  ഈ പണം നിക്ഷേപിച്ചതെന്നു  ചാനൽ  റിപ്പോർട്ടു ചെയ്യുന്നു .

ഈ പണത്തിൽ 1 .65  കോടി രൂപ കശ്മീർ പി എഫ് ഐ യ്കും  77  ലക്ഷം കപിൽ സിബലിനും 11 ലക്ഷം ദുഷ്യന്ത്  ദവെയ്കും 3.10  ലക്ഷം അബ്ദുൽ സമ്മദിനും 4  ലക്ഷംഇന്ദിര   ജയ്‌സിംഗിനും നൽകിയതിന് തെളിവുകൾ ഉള്ളതായി ചെന്നാൽ  റിപ്പോർട്ടു ചെയ്യുന്നു .

തമിഴ്നാട്ടിൽ  പ്ലാസ്റ്റിക് വ്യാപാരത്തിൽ  ഏർപ്പെട്ടിരിക്കുന്ന ന്യൂ ജ്യോതി ഗ്രൂപ്പിനും പണം ലഭിച്ചതായാണ് റിപ്പോർട്ടു.73 ബാങ്ക് അക്കൗണ്ടുകൾ   വഴിയാണ് പണം കൈമാറിയിരിക്കുന്നതു.

ഈ ബാങ്ക് അക്കൗണ്ടുകളിൽ നടത്തിയ പരിശോധനയിൽ  നിന്നും 120 .5    കോടി നിക്ഷേപിച്ച അന്നും തൊട്ടടുത്ത ദിവസങ്ങളിലുമായി  ഇതെല്ലം പിൻവലിയ്ക്കപ്പെടുകയും ചെയ്തതായിട്ടാണ്  കാണുന്നത് . ഷഹീൻ ബാഗ് മേഖലയിൽ പ്രതിഷേധ പരിപാടികൾ ഏകോപിപ്പിയ്ക്കുന്നതിനു വേണ്ടി  ഒൻപതു ഓഫീസുകൾ തുറന്നതായും ചാനൽ റിപ്പോർട്ട് ചെയ്യുന്നു.