ഒറ്റക്ക് താമസിക്കുന്ന വയോധികയെ വീട്ടില്‍ കയറി അക്രമിച്ചയാള്‍ പിടിയില്‍

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്ത് ഒറ്റക്ക് താമസിക്കുന്ന വയോധികയെ വീട്ടില്‍ കയറി അക്രമിച്ച്‌ പരിക്കേല്‍പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കാളികാവ് അടക്കാകുണ്ട് ഞാറക്കല്‍ അമീന്‍ സാദിഖാണ് (33) അറസ്റ്റിലായത്. നവംബര്‍ എട്ടിന് വൈകീട്ടായിരുന്നു സംഭവം. വെള്ളം ചോദിച്ചെത്തിയ പ്രതി നടത്തിയ അക്രമത്തില്‍ തലക്കും കഴുത്തിനും മാരകമായി പരിക്കേറ്റ പരാതിക്കാരിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. അടുത്തദിവസം വീട്ടിലെ ജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പ്രതിക്ക് കാലിന് ചെറിയ മുടന്തുപോലെ കണ്ടതായി പരാതിക്കാരി മൊഴി നല്‍കിയിരുന്നു. നാലുദിവസം തുടര്‍ച്ചയായി നൂറോളം സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും രാത്രി ടൗണിലെ റോഡോരത്ത് കിടക്കുന്നവരെയും മറ്റും പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. ഒരു കാല്‍ മുറിച്ചുമാറ്റി കൃത്രിമക്കാല്‍ ഉപയോഗിക്കുന്ന പ്രതിക്ക് സ്ഥിരമായി താമസസ്ഥലമോ മൊബൈല്‍ നമ്പറോ ഇല്ല. ഇയാളെ അങ്ങാടിപ്പുറത്തുനിന്നാണ് കണ്ടെത്തിയത്. ആദ്യം കുറ്റം നിഷേധിച്ച പ്രതി തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. ഭിക്ഷാടനത്തിലൂടെ പണം കണ്ടെത്തുന്ന ഇയാള്‍ ലഹരിക്കടിമയാണ്. പെരിന്തല്‍മണ്ണ, കോഴിക്കോട് കസബ, തൃശൂര്‍ എക്സൈസ്, മഞ്ചേരി സ്റ്റേഷനുകളില്‍ അടിപിടിക്കേസുകളും കഞ്ചാവുകേസുകളും നിലവിലുണ്ട്. ജയില്‍ ശിക്ഷയനുഭവിച്ച്‌ പുറത്തിറങ്ങിയതാണ്. പെരിന്തല്‍മണ്ണ എ.എസ്.പി എം. ഹേമലതയുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ സി.കെ. നാസര്‍, എസ്.ഐ രമാദേവി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. ജില്ല ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡിലെ ടി. ശ്രീകുമാര്‍, എന്‍.ടി. കൃഷ്ണകുമാര്‍, എം. മനോജ്കുമാര്‍, അഡീഷനല്‍ എസ്.ഐ ജിജോ, എ.എസ്.ഐ സുകുമാരന്‍, പ്രഫുല്‍, കബീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story