അനധികൃത നിയമനം കളമശ്ശേരി മെഡിക്കല്‍ കോളേജിലും, വിജിലന്‍സ് അന്വേഷണം വേണമെന്ന് സിപിഐ

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും അനധികൃത നിയമനങ്ങള്‍ നടന്നതായി ആരോപണം. കോവിഡിന്റെ മറവില്‍ ഇരുന്നൂറിലധികം നിയമനങ്ങളാണ് അനധികൃതമായി നടന്നത്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടു.

നിലവിലെ ഒഴിവുകളിലേക്ക് ഇവിടെ ഇന്റര്‍വ്യൂ നടക്കുന്നുണ്ട്. എന്നാല്‍, ഇത് പ്രഹസനമാണെന്ന് സിപിഐ ലോക്കല്‍ സെക്രട്ടറി വിജിലന്‍സിന് നല്‍കിയ കത്തില്‍ പറയുന്നു. ഈ ഒഴിവുകളിലേക്ക് 200ഓളം പേരെ നിയമിച്ച്‌ കഴിഞ്ഞതായാണ് സൂചന.ചില ഉദ്യോഗസ്ഥർ പണം വാങ്ങിയാണ് നിയമനം നല്‍കിയിട്ടുള്ളതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. താല്‍ക്കാലിക അടിസഥാനത്തിലെ നിയമനങ്ങളാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. എന്നാല്‍, ഇതില്‍ ചിലത് സ്ഥിരനിയമനം ആകാന്‍ സാധ്യതയുണ്ടെന്നും ആക്ഷേപമുണ്ട്.

ആശുപത്രി വികസന സമിതിയുടെ തീരുമാനം മറികടന്നാണ് നിയമനങ്ങള്‍ നടന്നിട്ടുള്ളത്. താല്‍ക്കാലിക ഒഴിവിലേക്ക് എംപ്ലോയമെന്റ് എക്‌സ്‌ചേഞ്ച് ‌വഴി നിയമനം നടത്താമെന്നായിരുന്നു യോഗത്തില്‍ തീരുമാനിച്ചിരുന്നത്. ജില്ല കലകടര്‍, മെഡിക്കല്‍ ഓഫീസർ എന്നിവർ അടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story