അത് ഖത്തറുകാരന്റെ മഹാമനസ്കതയല്ല’; സ്വർണമെഡൽ പങ്കിട്ടത് ഒന്നാം സ്ഥാനത്തിനായുള്ള ചാട്ടത്തിൽ രണ്ട് പേരും തോറ്റതിനാലെന്ന് മുൻ  അത്ലറ്റിക് പരിശീലകൻ

അത് ഖത്തറുകാരന്റെ മഹാമനസ്കതയല്ല’; സ്വർണമെഡൽ പങ്കിട്ടത് ഒന്നാം സ്ഥാനത്തിനായുള്ള ചാട്ടത്തിൽ രണ്ട് പേരും തോറ്റതിനാലെന്ന് മുൻ അത്ലറ്റിക് പരിശീലകൻ

August 3, 2021 0 By Editor

ടോക്കിയോ ഒളിംപിക്സ് ഹൈ ജംപിൽ ഖത്തർ താരവും ഇറ്റാലിയൻ താരവും സ്വർണ മെഡൽ വീതം വെച്ചെടുത്തതിനേക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്ന് കാലിക്കട്ട് സർവ്വകലാശാലയിലെ മുൻ അത്ലറ്റിക് പരിശീലകൻ ഡോ. മുഹമ്മദ് അഷ്റഫ്.

ഖത്തറിന്റെ ഹൈ ജംപ് ലോകചാമ്പ്യൻ അമുഅതസ് ബർഷിമിനെ ഒരു അത്ഭുത കഥാപാത്രമായി ചിത്രീകരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കാരുണ്യവും മഹാ മനസ്കതയും കാരണം ഇറ്റലിയുടെ ഗിയാൻ മാർക്കോ ടംബേരിക്കും സ്വർണം കിട്ടി എന്ന പ്രചരണം അബദ്ധമാണെന്ന് പരിശീലകൻ പറഞ്ഞതായി ഒരു ഓൺലൈൻ ചാനൽ റിപ്പോർട്ട് ചെയ്തു

ഇനിയും ഈ അബദ്ധത്തിനു പിന്നാലെ പോകരുത്. കാട്ടു തീ പോലെ പടരുകയാണ് ഒരു പരമാബദ്ധം. ഹൈ ജംപിൽ ഒരേ ഉയരം ഒരു പോലുള്ള ചാൻസുകളിൽ രണ്ടു പേര് ചാടിക്കടക്കുകയാണെങ്കിൽ അവസാനം ഒരു ടൈ ബ്രെക്കർ വേണ്ടി വരുന്നു അതിനായി ബാർ ഒരുപടി ഉയർത്തും. അത് ഇവിടെ 2 .39 മീറ്റർ ആയപ്പോൾ രണ്ടു പേരും പരാജയപ്പെട്ടു.

ജമ്പ് ഓഫ് നിയമം ഇങ്ങനെയാണ്; If the event remains tied for first place the jumpers have a jump-off, beginning at the next height above their highest success. Jumpers have one attempt at each height.

ഇവിടെ ഓരോ ഉയരത്തിനും ഒരു ചാൻസെ ലഭിക്കൂ. വീണ്ടും ടൈ അവശേഷിക്കുന്നുവെങ്കിൽ അടുത്ത നടപടി ഉയരം കുറച്ചു ഒരു അവസരം കൊടുക്കുകയോ സംയുക്ത വിജയികളായി പ്രഖ്യാപിക്കുകയോ ആണ് നിയമം. 2.39 മീറ്ററിൽ ഇരുവരും പരാജയപ്പെട്ടത്തോടെ രണ്ടു പേരും മെഡൽ പങ്കുവയ്ക്കുന്ന നിയമം അറിയാവുന്ന ബാർഷിം അക്കാര്യം റഫറിയെ അറിയിച്ചു. അങ്ങനെയാണ് നിയമം അനുസരിച്ചുള്ള മെഡൽ പങ്കുവയ്ക്കൽ നടന്നത്.

അതിനെയാണ് ഖത്തറുകാരൻ ചാട്ടക്കാരന്റെ മഹാ മനസ്കത കൊണ്ടാണ് പരിക്കുപറ്റിയ ഇറ്റലിക്കാരനു സ്വർണ്ണത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതെന്ന വൈകാരിക കഥ പ്രചരിപ്പിക്കുന്നത്! ആരുടെയെങ്കിലും നിർദ്ദേശം കേട്ട് മെഡൽ പങ്കുവയ്ക്കാനുള്ള സലോമൻ നിയമം അത്ലറ്റിക്സിൽ നിലവിലില്ല. അങ്ങനെ ഏതെങ്കിലും റഫറി തീരുമാനിച്ചാൽ അയാൾക്കുള്ള ഇടം വേറെ ആകും. അതൊക്കെ ചോദിക്കാനും നിയമങ്ങൾ നടപ്പാക്കാനും ഒളിമ്പിക് സമിതിയും ലോക സ്പോർട്സ് കോടതിയും ഉള്ള കാര്യം മറക്കുകയും വേണ്ട.

കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

ഇനി 2.37 തന്നെ പിന്നിട്ട ബെലറൂസ് കാരന് കൂടി എന്ത് കൊണ്ട് സ്വർണ്ണ മെഡൽ കൊടുത്തില്ല എന്നതാണ് അടുത്ത ചോദ്യം അവർക്കുള്ള മറുപടി അയാൾ ഈ അവസാന ടൈ ബ്രെക്കറിൽ വരുന്നില്ല. കാരണം ആ ഉയരം പിന്നീടാൻ അയാൾക്ക്‌ ഒരു ചാൻസ് കൂടുതൽ വേണ്ടി വന്നു. എന്നാൽ പിന്നെ എന്ത് കൊണ്ട് അയാൾക്ക്‌ വെള്ളി കൊടുത്തില്ല എന്നതാണ് മറ്റൊരു ചോദ്യം. അത് ഈ നിയമം ഉണ്ടാക്കിയവർ നിർവചിച്ചിരിക്കുന്നത് രണ്ട് സ്വർണ്ണം കഴിഞ്ഞാൽ ഒരു ഓട് അല്ലങ്കിൽ രണ്ട് ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും എന്നാണ്. അതുകൊണ്ടു കാര്യങ്ങൾ മനസിലാക്കി സ്പോർട്സിനെ സ്പോർട്സ് ആയിക്കാണുക അല്ലാതെ വൈകാരികമായി കണ്ടാൽ അതുപോലുള്ള അബദ്ധങ്ങൾ ഉണ്ടാകുമെന്നും പരിശീലകൻ കൂട്ടിച്ചേർത്തു.