സ്വീഡന് പിന്നാലെ പാകിസ്ഥാനിലും ആദ്യ എംപോക്സ് കേസ് സ്ഥിരീകരിച്ചു

സ്വീഡന് പിന്നാലെ പാകിസ്ഥാനിലും ആദ്യ എംപോക്സ് കേസ് സ്ഥിരീകരിച്ചു. രണ്ട് പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട മറ്റൊരാളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവശ്യയിലാണ് രോഗം സ്ഥിരീകരിച്ചത്. സൗദി അറേബ്യയിൽ നിന്നും പാകിസ്ഥാനിൽ എത്തിയതാണ് ആദ്യരോഗി. ഓഗസ്റ്റ് 3-നാണ് പാകിസ്ഥാനിലേക്ക് ഇയാൾ എത്തിയത്. ബാക്കി രണ്ട് രോഗികളും യുഎഇയിൽ നിന്നും പാകിസ്ഥാനിൽ എത്തിയവരാണ്.

ഖൈബർ പഖ്തൂൺഖ്വയിലെ ഹെൽത്ത് ഡയറക്ടർ ജനറൽ സലിം ഖാനാണ് പാകിസ്ഥാനിൽ രോഗം സ്ഥിരീകരിച്ചതായി അറിയിച്ചത്. രണ്ടുപേരുടെ രോഗം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. മൂന്നാമത്തെ രോഗിയുടെ സാമ്പിൾ കൂടുതൽ പരിശോധനക്കായി ഇസ്ലാമാബാദിലെ നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ മൂന്നു പേരും ക്വാറന്റൈനിൽ കഴിയുകയാണ്.

വൈറസ് കൂടുതൽ പേരിലേക്ക് പകരാതിരിക്കാനുള്ള ക്രമീകരണങ്ങളാണ് പാകിസ്ഥാൻ സ്വീകരിക്കുന്നത്. രോഗികൾ സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ബുധനാഴ്ചയാണ് ലോകാരോഗ്യ സംഘടന എംപോക്സിൽ ആശങ്ക പ്രകടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് സ്വീഡനിലും പാകിസ്ഥാനിലും രോഗം സ്ഥിരീകരിച്ചത്.

ആഫ്രിക്കയിൽ ഈ വർഷം മാത്രം 14,00-ത്തിലധികം എംപോക്സ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 524 പേർ മരണപ്പെട്ടു. ഇതിൽ 96 ശതമാനത്തിലധികം പേരും മരണപ്പെട്ടത് കോംഗോയിലാണ്.

Admin
Admin  
Related Articles
Next Story