കുത്തിത്തിരുപ്പുകാർക്ക് സന്തോഷം ” കലോത്സവങ്ങൾക്ക് ഇനി ഊട്ടുപുരയൊരുക്കാൻ ഉണ്ടാകില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി; സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം വാങ്ങുന്നവർ സമൂഹത്തെ പിളർത്തുന്ന ഇത്തരം പോസ്റ്റുകൾ ഇടാമോ എന്ന് സോഷ്യൽ മീഡിയ

കുത്തിത്തിരുപ്പുകാർക്ക് സന്തോഷം ” കലോത്സവങ്ങൾക്ക് ഇനി ഊട്ടുപുരയൊരുക്കാൻ ഉണ്ടാകില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി; സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം വാങ്ങുന്നവർ സമൂഹത്തെ പിളർത്തുന്ന ഇത്തരം പോസ്റ്റുകൾ ഇടാമോ എന്ന് സോഷ്യൽ മീഡിയ

January 8, 2023 0 By Editor

കോഴിക്കോട്∙ കലോത്സവങ്ങൾക്ക് ഇനി ഊട്ടുപുരയൊരുക്കാൻ ഉണ്ടാകില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. ( pazhayidom-mohanan-namboothiri) തന്നെ ഭയം പിടികൂടി. അടുക്കള നിയന്ത്രിക്കുന്നത് ഇനി പ്രയാസമാകും. ഇനി കലോത്സവ വേദികളിൽ പാചകത്തിനില്ല. കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന കാലഘട്ടത്തില്‍ അതിനെ എങ്ങനെ നേരിടുമെന്നത് ഞാന്‍ ചിന്തിക്കുകയാണ്. ഇത് തന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

ഇത്രയും കാലം നിധിപോലെ നെഞ്ചേറ്റിയതാണ് കലോത്സവ അടുക്കളകൾ. എന്നാൽ പുതിയ കാലത്തിന്റെ വൈതാളികർ ആരോപണവുമായി മുന്നോട്ടു വരുമ്പോൾ ആ നിധി ഇനി സൂക്ഷിക്കുന്നത് ശരിയല്ല. കലോത്സവ വേദികളിലെ ഊട്ടുപുരകളിൽ ഞാൻ ഉണ്ടാകില്ല. ഞാൻ വിടവാങ്ങുന്നു.’– പഴയിടം പറഞ്ഞു.

 ട്വന്റിഫോർ ന്യൂസിലെ വാർത്ത അവതാരകനും, കേരള സർവകലാശാല പൊൽറ്റിക്കൽ സയൻസ് വിഭാഗത്തിലെ അദ്ധ്യാപകനുമായ ഡോ അരുൺകുമാർ അടക്കം ഉയർത്തിയ നോൺ വെജിറ്റേറിയൻ വാദം ഒരു വർഗ്ഗീയ അജണ്ടയായിരുന്നു എന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങൾ .കേരളീയ പൊതുസമൂഹത്തെ ഭിന്നിപ്പിക്കുകയെന്ന ലക്ഷ്യം എന്നുവരെ ആളുകൾ പ്രതികരിച്ചു . എന്നിട്ടും ഈ പോസ്റ്റിനെതിരെ സർക്കാരോ വിദ്യാഭ്യാസ വകുപ്പോ നടപടികളൊന്നും എടുത്തില്ല. പ്രഥമദൃഷ്ട്യാ തന്നെ വർഗ്ഗീയ കലാപാഹ്വാനത്തിന് കേരളാ പൊലീസ് സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു ആ പോസ്റ്റ്. സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം വാങ്ങുന്നവർ സമൂഹത്തെ പിളർത്തുന്ന ഇത്തരം പോസ്റ്റുകൾ ഇടാമോ എന്ന ചോദ്യവും പ്രസക്തമാണ്.

കലോത്സവത്തിന് അടുത്ത വർഷം മുതൽ സസ്യേതര വിഭവങ്ങൾ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറച്ചിയും മീനും വിളമ്പാൻ കലോത്സവ മാനുവൽ പരിഷ്‌കരിക്കുമെന്നും ശിവൻ കുട്ടി വ്യക്തമാക്കിയിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും സർക്കാർ തീരുമാനിച്ചാൽ എപ്പോൾ വേണമെങ്കിലും നോൺവെജ് വിളമ്പാമെന്ന് പഴയിടം മോഹനൻ നമ്പൂതിരിയും പ്രതികരിച്ചിരുന്നു.

Non-veg food will be included in school art festival's menu from next year, says Kerala minister

കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും കായിക മേളയിൽ മാംസാഹാരം വിളമ്പുന്നവർ തന്റെ സംഘത്തിൽ തന്നെ ഉണ്ടെന്നുമാണ് പഴയിടം കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

Real life Nalan: Kerala chef whips up meals for 15000 guests at Kalolsavam

 തീർന്നാലും പെട്ടെന്ന് തന്നെ പകരം ഭക്ഷണം സജ്ജമാക്കാം എന്നതാണ് വെജിന്റെ ഗുണം. എത്രസമയം വരെ നോണ് വെജ് ഭക്ഷണം കേട് കൂടാതെയിരിക്കും എന്ന കാര്യത്തിൽ സംശയമുണ്ട്. എന്നാൽ കലവറയിലേക്ക് എത്തുന്ന പച്ചക്കറികളുടെ കാര്യത്തിൽ കൃത്യമായ ധാരണയുണ്ട്. കായികമേളയിൽ നമ്മുടെ ടീം തന്നെ നോണ് വെജ് വിളമ്പുന്നുണ്ടെന്നും പഴയിടം പറഞ്ഞിരുന്നു. എന്തിനാണ് ഭക്ഷണത്തിൽ പോലും ജാതി കയറ്റിവിട്ട്, സംസ്ഥാനം പാചകശ്രേഷ്ഠ പുരസ്‌ക്കാരം നൽകി ആദരിച്ച, പഴയിടം മോഹനൻ നമ്പൂതിയെ അപമാനിക്കുന്നത് എന്ന ചോദ്യവും ബാക്കിയാകുന്നു .