സ്വന്തം അമ്മയെ വെട്ടിനുറുക്കി കറിവച്ച 32കാരി അറസ്റ്റിൽ; ഓവനിൽ കണ്ടെത്തിയ അവയവങ്ങൾ പോലീസിന് വിട്ടുനൽകാതെ പ്രതി

പെറ്റമ്മയെ വെട്ടി നുറുക്കിയശേഷം ശരീരഭാഗങ്ങൾ പാചകം ചെയ്തു കഴിച്ച യുവതിയുടെ ക്രൂര കൃത്യത്തിൻ്റെ ഞെട്ടിക്കുന്ന കേസ് അമേരിക്കയിൽ നിന്നാണ്. കെൻ്റക്കിയിൽ നിന്നുള്ള 32കാരി ടോറിലീന ഫീൽഡ്സ് ആണ് അറസ്റ്റിലായതെന്ന് ‘ദി ഇൻഡിപെൻഡന്റ്’ റിപ്പോർട്ട് ചെയ്തു.


അമ്മയെ കത്തി ഉപയോഗിച്ച് പലതവണ കുത്തിയും വെടിവച്ചുമാണ് പ്രതി കൊലപ്പെടുത്തിയത്. നേരത്തെ നായയെ പീഡിപ്പിച്ച് കൊന്ന കേസിലും ഇവർ പ്രതിയാണ്.

വീട്ടിൽ ജോലിക്ക് എത്തിയ ആളാണ് വീട്ടുമുറ്റത്ത് ശരീര ഭാഗങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ ആദ്യം കണ്ടത്. ഉടൻ പോലീസിൽ വിവരം അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് വീടിനകത്തെ മുറിയിൽ രക്തത്തിൽ കുതിർന്ന കിടക്ക കണ്ടത്. ശരീരത്തിൽനിന്നും അറുത്തെടുത്ത ഭാഗങ്ങൾ നിറച്ച് മടക്കിയ രീതിയിലായിരുന്നു കിടക്ക. വീടിനു പുറകുവശത്തായി മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോയെന്നു കരുതുന്ന രക്തത്തിൽ കുതിർന്ന മറ്റൊരു കിടക്കയും പോലീസ് കണ്ടെത്തി. പിന്നീട് വീടിനു പുറകുവശത്തുനിന്നും മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി.

ആദ്യം ടോറിലീന വീടിനകത്തേക്ക് പോലീസിനെ കയറാൻ സമ്മതിച്ചില്ല. ഒടുവിൽ ബലം പ്രയോഗിച്ചാണ് പോലീസ് അവരെ വീട്ടിൽനിന്നും പുറത്തിറക്കിയത്. ടോറിലീനയെ പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ മുഖത്തും കൈകളിലും വസ്ത്രത്തിലും രക്തം ഉണ്ടായിരുന്നു. ശരീര ഭാഗങ്ങൾ പാചകം ചെയ്ത് കഴിച്ചുവെന്ന് തോന്നുന്നവിധം ശരീരഭാഗങ്ങൾ അടങ്ങിയ ഒരു സ്റ്റെയിൻലെസ് സ്റ്റീൽ പാത്രവും പോലീസ് കണ്ടെത്തി.

ടോറിലീന മന്ത്രവാദം ചെയ്യാറുണ്ടായിരുന്നു എന്നും അമ്മയെയും ഇതിൽ ഉൾപ്പെടുത്താറുണ്ടായിരുന്നു എന്നും മൃതദേഹം ആദ്യം കണ്ട വീട്ടുജോലിക്കാരൻ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ടോറിലീനയെ അറസ്റ്റ് ചെയ്യുമ്പോൾ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.

Related Articles
Next Story

COPYRIGHT 2024

Powered By Blink CMS