പൗരത്വ നിയമത്തിന്റെ പേരില്‍ പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിക്കുമ്പോൾ ഒരു വിഭാഗം വ്യാപാരികള്‍ കടകള്‍ അടയ്ക്കുന്നതിൽ പിന്നിൽ എസ്ഡിപിഐ

പൗരത്വ നിയമത്തിന്റെ പേരില്‍ പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിക്കുമ്പോൾ ഒരു വിഭാഗം വ്യാപാരികള്‍ കടകള്‍ അടയ്ക്കുന്നതിൽ പിന്നിൽ എസ്ഡിപിഐയെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നു,പൗരത്വ നിയമത്തിന്റെ പേരില്‍ എസ്ഡിപിഐ സംഘര്‍ഷത്തിന് ശ്രമിക്കുന്നു എന്ന ആക്ഷേപം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഇന്നലെ ഉന്നയിച്ചതിനു പിന്നാലെയാണ് ഇത്തരത്തിൽ റിപ്പോർട്ടുകൾ വരുന്നത്. ഇങ്ങനെ കടകള്‍ അടക്കാന്‍ വ്യാപാരികളെ പ്രേരിപ്പിക്കുന്നതില്‍ എസ്ഡിപിഐക്ക് കൃത്യമായ റോള്‍ ഉണ്ടെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. ഇതുമായി ബന്ധപെട്ട് കൊടുങ്ങല്ലൂരില്‍ ആര്‍എസ്‌എസ്. നേതാവ് വത്സന്‍ തില്ലങ്കേരി പങ്കെടുത്ത പൊതുസമ്മേളനവുമായി ബന്ധപ്പെട്ട് ഒരുവിഭാഗം വ്യാപാരികള്‍ നടത്തിയ കടയടപ്പ് സമരം ചോദ്യംചെയ്ത ബിജെപി. പ്രവര്‍ത്തകരും എസ്.ഡി.പി.ഐ. പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷം നടന്നിരുന്നു.പിന്നീട് തിങ്കളാഴ്ച പുലര്‍ച്ചെ നഗരത്തിന്റെ സമീപപ്രദേശങ്ങളില്‍ ബിജെപി.-ആര്‍എസ്‌എസ്. പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും ക്ലബ്ബുകള്‍ക്കും നേരെ വ്യാപകമായി നടന്ന തീവെപ്പും കല്ലേറും ഉണ്ടാവുകയും ചെയ്തിരുന്നു ഇതിനു പിന്നിൽ എസ്ഡിപിഐ ആണെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് ജില്ലാ ഭരണകൂടം അതിവേഗത്തില്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story