കിടപ്പുമുറിയിൽ തീയിട്ടു,പിന്നാലെ ആളിക്കത്തി: മലപ്പുറം പൊന്നാനിയിൽ 3 പേർ മരിച്ചത് ആത്മഹത്യ

ബുധനാഴ്ച പുലർച്ചെ 2 മണിയോടെ ഓടിട്ട വീടിന്റെ ഒരു മുറിയിലാണ് തീപിടിത്തം ഉണ്ടായത്

Update: 2024-09-04 03:21 GMT

മലപ്പുറം∙ പൊന്നാനി പുറങ്ങിൽ വീടിന് തീപിടിച്ച സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുപേർ മരിച്ചു. പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിനു സമീപം താമസിക്കുന്ന ഏറാട്ടുവീട്ടിൽ മണികണ്ഠൻ (50), മാതാവ് സരസ്വതി (70), മണികണ്ഠന്റെ ഭാര്യ റീന (40) എന്നിവരാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. അപകടത്തിൽ മക്കളായ അനിരുദ്ധൻ നന്ദന എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്.


ബുധനാഴ്ച പുലർച്ചെ 2 മണിയോടെയാണ് വീടിന്റെ മുറിയിൽ തീപിടിച്ചത്. മണികഠ്നാണ് വീടിന് തീകൊളുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കിടപ്പുമുറിയിലാണ് തീയിട്ടത്. അത് പിന്നാലെ വീട് മുഴുവൻ തീ ആളിപടരുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടി പൊളിച്ച് ഇവരെ പുറത്തെടുക്കുകയായിരുന്നു. ‌സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Tags:    

Similar News