
ശബരിമലയിലെ സർക്കാർ നടപടി ഒരിക്കലും ഹിന്ദുക്കൾ മറക്കില്ല; അയ്യപ്പ ഭക്തരെ ദ്രോഹിച്ചവർ ഇനി നിയമസഭയുടെ പടികൾ കയറില്ല ” ശശികല ടീച്ചർ
March 22, 2021 0 By Editorശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കടകം മറിഞ്ഞ് അയ്യപ്പ ഭക്തരുടെ കാൽക്കൽ വീണിരിക്കുകയാണെന്ന് ശശികല ടീച്ചർ
കോട്ടയം : ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കടകം മറിഞ്ഞ് അയ്യപ്പ ഭക്തരുടെ കാൽക്കൽ വീണിരിക്കുകയാണ് എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചർ. 2018 സംഭവങ്ങൾ ഇവിടുത്തെ ഭക്തർക്ക് മറക്കാൻ കഴിയില്ല. ശബരിമല പ്രശ്നങ്ങൾ എല്ലാം കഴിഞ്ഞു എന്ന് പറയുന്ന നേതാക്കൾ ഭക്തർ ഒഴുക്കിയ കണ്ണീർ തിരിച്ചു തരുമോ എന്നും ശശികല ടീച്ചർ ചോദിച്ചു. ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ സർക്കാർ വേട്ടയാടിയ അയ്യപ്പ ഭക്തരുടെ കുടുംബ സംഗമം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുക ആയിരുന്നു ശശികല ടീച്ചർ.
ശബരിമലയിലെ സർക്കാർ നടപടി ഒരിക്കലും ഹിന്ദുക്കൾ മറക്കില്ല എന്നും നിയമം കൊണ്ടുവരും എന്ന് പറയുന്ന പ്രതിപക്ഷം അന്ന് എവിടെ ആയിരുന്നു എന്നും ശശികല ടീച്ചർ ചോദിച്ചു. അയ്യപ്പഭക്തരെ വേട്ടയാടാൻ ഉപയോഗിച്ചതിൻ്റെ പത്ത് ശതമാനം ഉപയോഗിച്ചിരുന്നെങ്കിൽ കേരളം ഭീകരവാദികളുടെ താവളമാകുമായിരുന്നില്ല. അയ്യപ്പ ഭക്തരെ ദ്രോഹിച്ചവർ ഇനി നിയമസഭയുടെ പടികൾ കയറരുത് എന്നും ശശികല ടീച്ചർ പറഞ്ഞു.ശരണം വിളികളുടെ അകമ്പടിയിൽ നടന്ന സംഗമത്തിന്റെ ദീപ പ്രോജ്വലനം വാഴൂർ തീർത്ഥപാദശ്രമം മഠാധിപതി പ്രജ്ഞാനന്ത തീർഥപാദ സ്വാമികൾ നിർവഹിച്ചു. ശബരിമല കർമ്മ സമതി ജനറൽ കൺവീനർ എസ് ജെ ആർ കുമാർ മുഖ്യപ്രഭാഷണം നടത്തി. സമരത്തിന്റെ പേരിൽ വേട്ടയാടപ്പെട്ട ഭക്തരെ സംഗമത്തിൽ ആദരിച്ചു. ഹൈന്ദവ സംഘടനാ നേതാക്കളും സന്യാസി ശ്രേഷ്ഠരും ചടങ്ങിൽ പങ്കെടുത്തു.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല