കടം കൊടുത്ത പണം തിരികെ വാങ്ങാനെത്തി; മലപ്പുറത്ത് വയോധിക ദമ്പതികൾക്ക് ക്രൂരമർദനം, മകന് വെട്ടേറ്റു

Update: 2024-10-12 12:28 GMT

ലപ്പുറം: വേങ്ങരയിൽ അയൽവാസികളുടെ മർദ്ദനത്തെ തുടർന്ന് വൃദ്ധ ദമ്പതികൾക്ക് ഗുരുതര പരിക്ക്. മലപ്പുറം വേങ്ങര സ്വദേശികളായ അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരുടെ മകൻ മുഹമ്മദ് ബഷീറിന് വെട്ടേറ്റു.

അക്രമം തടയാനെത്തിയ അയൽവാസി നജീബിനെയും അക്രമികൾ മർദ്ദിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു.വേങ്ങര സ്വദേശി പൂവളപ്പിൽ അബ്ദുൽകലാം, മകൻ മുഹമ്മദ് സപ്പർ, മറ്റു രണ്ടു മക്കൾ എന്നിവർ ചേർന്നാണ് വൃദ്ധദമ്പതികളെ മർദ്ദിച്ചത്.

ഒന്നര വർഷം സത്തറിന്, ബഷീർ കടം നൽകിയ പണം ഇതുവരെയും തിരിച്ച് നൽകിയിട്ടില്ല. പല തവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും സത്തർ പണം നൽകാൻ തയാറായില്ല. മാത്രമല്ല, പലപ്പോഴും ബഷീറിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് മുഹമ്മദ് ബഷീറും അദ്ദേഹത്തിന്റെ മാതാവും പിതാവും സഹോദരന്റെ ഭാര്യയും കൂടി സത്തറിന്റെ വീട്ടിലേക്ക് പോയത്.

വീടിന് മുന്നിൽ ബാനർ അടക്കം വച്ച് ബഷീർ കുടുംബത്തോടെ പ്രതിഷേധിച്ചു. പിന്നാലെയാണ് സംഭവ സ്ഥലത്തേക്ക് മുഹമ്മദ് സത്തറും വീട്ടുകാരും എത്തുകയും വാക്കേറ്റവും അടിപിടിയും ഉണ്ടാവുകയും ചെയ്തത്. സംഭവത്തിൽ വയോധിക മ്പതികൾക്ക് ക്രൂരമായി മർദനമേറ്റു. മറ്റൊരു അയൽവാസിക്കും പരുക്കേറ്റതായാണ് വിവരം.

ബിസിനസ് ആവശ്യങ്ങൾക്കായാണ് സത്തറിന് ബഷീർ പണം കടം നൽകിയത്. സത്തറും ബഷീറും അയൽവാസികളാണ്. ഏതാണ്ട് 23 ലക്ഷം രൂപയാണ് നൽകാനുള്ളതെന്നാണ് വിവരം. സംഭവത്തിൽ ബഷീർ വേങ്ങര പൊലീസിൽ പരാതി നൽകി.

Tags:    

Similar News