സ്വകാര്യഭാഗത്ത് വടി കുത്തിയിറക്കി, തൃശ്ശൂരില്‍ 55-കാരിയെ കൊന്നത് അതിക്രൂരമായി; ഭര്‍ത്താവ് പിടിയില്‍

തൃശ്ശൂര്‍: ചെറുതുരുത്തിയില്‍ തമിഴ്‌നാട് സ്വദേശിനിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തമിഴ്‌നാട് സ്വദേശിനി ശെല്‍വി(55)യുടെ മരണമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. കേസില്‍ ശെല്‍വിയുടെ ഭര്‍ത്താവ് സേലം സ്വദേശി തമിഴനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസമാണ് ചെറുതുരുത്തി കൊച്ചിന്‍ പാലത്തിന് സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് തമിഴന്‍ തന്നെയാണ് ഭാര്യ മരിച്ചെന്നവിവരം പ്രദേശവാസികളെ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയും സംശയത്തെത്തുടര്‍ന്ന് തമിഴനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ശെല്‍വിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ഭര്‍ത്താവ് തമിഴന്‍ അതിക്രൂരമായാണ് ശെല്‍വിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. സ്വകാര്യഭാഗത്ത് വടി കുത്തിയിറക്കി ഉള്‍പ്പെടെ ക്രൂരമായി ഉപദ്രവിച്ചു. സംഭവദിവസം സമീപത്തെ ഒരു കടയുടെ മുന്നില്‍വെച്ചാണ് ഇയാള്‍ ഭാര്യയെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഭാര്യ കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചതോടെ ഇയാള്‍ മൃതദേഹം ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരികയായിരുന്നു.

കൊല്ലപ്പെട്ട ശെല്‍വിയും ഭര്‍ത്താവ് തമിഴനും വര്‍ഷങ്ങളായി ചെറുതുരുത്തിയിലാണ് താമസം. ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്നതായിരുന്നു ജോലി. ബസ് കാത്തിരിപ്പുകേന്ദ്രത്തിലായിരുന്നു ഇവര്‍ രാത്രി അന്തിയുറങ്ങിയിരുന്നത്. ഇരുവരും പലപ്പോഴും മദ്യപിച്ച് വഴക്കിടുന്നതും പതിവായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story