
കരുണാകരന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് മാര്‍ക്കിടാന്‍ തരൂര്‍ ആയിട്ടില്ല ; കെ മുരളീധരന്
August 28, 2019പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശങ്ങളില്‍ ശശി തരൂര്‍-കെ. മുരളീധരന് വാക്പോര് തുടരുന്നു.കരുണാകരന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് മാര്‍ക്കിടാന്‍ തരൂര്‍ ആയിട്ടില്ലെന്നും ശശി തരൂര്‍ തെറ്റ് മനസ്സിലാക്കണമെന്നും മുരളീധരന് തുറന്നടിച്ചു. തരൂര്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്ക്കുകയാണെങ്കില് പാര്‍ട്ടിയോടു നടപടി ആവശ്യപ്പെടും. പാര്‍ട്ടി ലേബലില്‍ ജയിച്ചില്ലെങ്കില്‍ പാര്‍ട്ടി നയങ്ങളും അനുസരിക്കണം. കോണ്‍ഗ്രസില്‍ ഇരുന്നു മോദി സ്തുതി വേണ്ട. ഇനിയും മോദി സ്തുതി തുടര്‍ന്നാല്‍ പരസ്യമായി ബഹിഷ്ക്കരിക്കേണ്ടിവരുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Bobby Jose : തരൂർ പറഞ്ഞത് ശരി.. എല്ലാത്തിനും മോഡിയെ കുറ്റം പറയുന്നത് നിർത്തുക.. തെറ്റായ കാര്യങ്ങൾ എതിർക്കുക. അപ്പോൾ പാർട്ടിക്കു വിശ്വാസ്യത കൂടും… മോഡി swach bharat പറഞ്ഞപ്പോൾ മോഡി പറഞ്ഞത് കൊണ്ട് സഹകരിക്കില്ല, ശുചിത്വ0 വേണ്ട എന്ന് പറഞ്ഞാൽ ജനം അംഗീകരിക്കുമോ ??.. നെഹ്‌റു കുടുംബം പേരിൽ വോട്ട് കിട്ടുന്ന കാലം പോയി.. മിടുക്കൻ മാർ നേതാവ് ആയി വരട്ടെ.. പാരമ്പര്യം അവിടെ നിൽക്കട്ടെ
Nissar Ak : മോദിക്ക് മാർക്ക് ഇടുവാൻ വളന്നവന് കെ.കരുണാകരന്റെ കുടുംബത്തിന് മാർക്ക് ഇടാൻ വളർന്നിട്ടില്ല
AT Thomas : കെ ‘കരുണാകരൻ മാർക് ഇടാൻ ആരുമില്ല ബട്ട് ബാക്കിയുള്ളവരുടെ കാര്യം അങ്ങനല്ല… ആനപ്പുറത്തിരിക്കുന്നവന് തഴമ്പ് kananamennilla
Radhakrishnan Kottazhiyil : .കർത്തവ്യം മറന്നുള്ള പ്രവർത്തി പ്രസ്ഥാനത്തെ നശിപ്പിക്കും
Mathew John : Tharoor is an International fame. An international deplomat, writer, intellectual etc who is respected world wide. No Politicians in Kerala has stand before Sashi Tharoor.
Shanavas Ta : മോദിയെ വിമർശിച്ചാൽ അയാൾ വളരുമെങ്കിൽ കേരളത്തിൽ ഇത്രമാത്രം വിമർശനങ്ങൾക്കും, തെറിവിളികൾക്കും വിധേയനായികൊണ്ടിരിക്കുന്ന പിണറായി എന്തുകൊണ്ട് പടവലങ്ങ പോലെ അടിയിലേക്ക് വളരുന്നു. മോദിയുടെ ചിത്രം പോലും കണ്ടാൽ അന്നത്തെ ദിവസം പോക്കാണ്, അങ്ങനെയിരിക്കുമ്പോൾ അയാളെ പരമാവതി ഇകഴ്ത്തി പ്രതിരോധിക്കുക എന്നതാണ് അഭികാമ്യം.
Reghuthaman NP : KARUNAKAARANDE MAKANAYATHU KONDU MARPADI PARAYUNNILLA .VENENGIL UNNIYHAAN PARANJOTTE .
Raveendran Pillai Palliyil : മാർക്കൊന്നുമിടേണ്ട, ഈ വിഴുപ്പലക്കൽ ഒന്ന് മതിയാക്കി പിണറായി സർക്കാരിന്റെ കൊള്ളരുതായ്മകൾ ചൂണ്ടിക്കാട്ടി, മോഡിയുടെ സാമ്പത്തിക നയ വൈകല്യം തുറന്നു കാട്ടി മുന്നോട്ടു പോവുക