മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയിച്ച് അധ്യാപികയെ ചിരവ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയിച്ച് അധ്യാപികയെ ചിരവ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

October 18, 2023 0 By Editor

കൊല്ലം: സ്കൂൾ അധ്യാപികയായ ഭാര്യയെ ചിരവകൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിന തടവ്. പത്തനംതിട്ട ചന്ദനപ്പള്ളി ഗവണ്‍മെന്റ് എൽപി സ്കൂള്‍ അധ്യാപികയും ശാസ്താംകോട്ട രാജഗിരി സ്വദേശിയുമായ അനിതയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാ വിധി. ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന ആഷ്ലി സോളമനാണ് പ്രതി.  അനിതയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം.

കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജഡ്ജ് ബിന്ദു സുധാകരനാണ് ശിക്ഷ വിധിച്ചത്. 2018 ഒക്ടോബർ ഒൻപതിനായിരുന്നു കൊലപാതകം. അനിതയക്ക് സുഹൃത്തുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ ആഷ്ലി ഭാര്യയെ വീട്ടുതടങ്കലിൽ ആക്കിയിരുന്നു. ഇതിനെതിരെ അനിതയുടെ സുഹൃത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. ഹർജി പരിഗണിച്ച കോടതി അനിതയെ ഹാജരാക്കാൻ നിർദേശിച്ച ദിവസമാണ് കൊലപതകം നടന്നത്.അന്ന് ഉച്ചയ്ക്ക് വീട്ടിൽ മറ്റാരുമല്ലിത്ത സമയത്ത് ആഷ്ലി അനിതയെ വീട്ടിലെ ചിരവകൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. അതുകൊണ്ട് തന്നെ കേസിൽ ദൃക്സാക്ഷികളുമുണ്ടായിരുന്നില്ല.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂർത്തീകരിച്ച് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ചിരവയും ഷാളുമടക്കം എട്ട് തൊണ്ടിമുതലുകൾ, 37 രേഖകൾ എന്നിവ പ്രൊസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. സർക്കാർ സ്കൂൾ അധ്യാപികയായിരുന്നു അനിത. ശാസ്താംകോട്ട ഇൻസ്പെക്ടറായിരുന്ന വി എസ് പ്രശാന്താണ് അന്വേഷണം നടത്തിയത്.