ഇന്ത്യ– പാക്ക് പോരാട്ടത്തിന് ന്യൂയോർക്കിലെത്തി, പാക്കിസ്ഥാനി യൂട്യൂബർ വെടിയേറ്റുമരിച്ചു

ഇന്ത്യ– പാക്കിസ്ഥാൻ ലോകകപ്പ് മത്സരത്തിനായി യുഎസിലെത്തിയ പാക്കിസ്ഥാനി യുട്യൂബറെ വെടിവച്ചുകൊന്നതായി റിപ്പോർട്ട്. മത്സരത്തിന്റെ ആവേശം പകര്‍ത്താനായി ന്യൂയോർക്ക് നഗരത്തിലെത്തിയ പാക്കിസ്ഥാൻ യുട്യൂബര്‍ സാദ് അഹമ്മദിനെയാണു വെടിവച്ചുകൊന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥനാണ് ഇയാള്‍ക്കുനേരെ വെടിയുതിർത്തതെന്ന് ചില പാക്കിസ്ഥാനി മാധ്യമങ്ങൾ വെളിപ്പെടുത്തി.

നഗരത്തിലെ ഒരു മൊബൈൽ മാർക്കറ്റിലെത്തിയ യുട്യൂബർ ആളുകളുടെ അഭിപ്രായങ്ങൾ പകര്‍ത്തുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥന്റെ മുന്നിലെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥൻ സംസാരിക്കാൻ തയാറായില്ലെന്നും ഇതിനുപിന്നാലെയാണ് യുട്യൂബർക്കു വെടിയേറ്റതെന്നുമാണു വിവരം. യൂട്യൂബറെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

സുരക്ഷാ ഉദ്യോഗസ്ഥൻ പൊലീസ് കസ്റ്റഡിയിലാണ്. യുട്യൂബർ ഇയാളുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതുകൊണ്ടാണു വെടിയുതിർത്തതെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story