30 മണിക്കൂര്‍ പിന്നിട്ടു; ഒരുതുള്ളി വെള്ളംപോലും ലഭിക്കാതെ ബാബു; കൊക്കയിൽ കുടുങ്ങിയ 23കാരനായി പ്രാർത്ഥനയോടെ നാട്; യുവാവിനെ രക്ഷിക്കാൻ  കരസേനയും എത്തുന്നു

30 മണിക്കൂര്‍ പിന്നിട്ടു; ഒരുതുള്ളി വെള്ളംപോലും ലഭിക്കാതെ ബാബു; കൊക്കയിൽ കുടുങ്ങിയ 23കാരനായി പ്രാർത്ഥനയോടെ നാട്; യുവാവിനെ രക്ഷിക്കാൻ കരസേനയും എത്തുന്നു

February 8, 2022 0 By Editor

മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ 23കാരനായി പ്രാർത്ഥനയോടെ നാട്. കൊക്കയിൽ കുടുങ്ങി 28 മണിക്കൂർ പിന്നിട്ടിട്ടും മലമ്പുഴ ചെറാട് സ്വദേശി ആർ.ബാബുവിനെ രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. എൻഡിആർഎഫും കാട്ടിൽ പരിചയമുള്ള ആദിവാസി സംഘവും യുവാവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.‌‌ കരസേനയും ബാബുവിനെ രക്ഷിക്കാനുള്ള സംഘത്തെ അയച്ചിട്ടുണ്ട്.

ബാബുവും സുഹൃത്തുക്കളായ മൂന്നു പേരും ചേർന്നാണു തിങ്കളാഴ്ച ഉച്ചയ്ക്കു മല കയറിയത്. അവസാന നിമിഷമാണ് ബാബു മലകയറുന്ന സംഘത്തോടൊപ്പം ചേർന്നത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നൽകിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല.

സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി 12ന് അഗ്‌നിരക്ഷാ സേനയും മലമ്പുഴ പൊലീസും ബാബുവിനു സമീപം എത്തിയെങ്കിലും വെളിച്ചക്കുറവു മൂലം രക്ഷാപ്രവർത്തനം നടത്തായില്ല. രക്ഷാപ്രവർത്തനം പുലർച്ചെ മാത്രമേ ആരംഭിക്കാകൂ എന്നതിനാൽ സംഘം അവിടെ ക്യാംപ് ചെയ്തു. വന്യമൃഗങ്ങളെ അകറ്റാൻ പന്തം കത്തിച്ചുവച്ചു. വീഴ്ചയിൽ ബാബുവിന്റെ കാൽ മുറിഞ്ഞിട്ടുണ്ട്.

https://mykerala.co.in/Myk_listing/myk-ad

കയ്യിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു തന്നെ താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് സുഹൃത്തുക്കൾക്കും പൊലീസിനും അയച്ചു കൊടുത്തിട്ടുണ്ട്. പ്രദേശത്ത് വന്യ മൃഗശല്യവും രൂക്ഷമാണ്. ചെറാട് നിന്നു ആറു കിലോമീറ്ററോളം അകലെയാണ് കുറുമ്പാച്ചി മല. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്നു വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇതിനും മുൻപും മല കയറുന്നതിനിടെ കാൽ വഴുതി വീണ് ബാബുവിന് പരുക്കേറ്റിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

യുവാവിനെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ കരസേനയുടെ സഹായം തേടി. കരസേനയുടെ ദക്ഷിൺ ഭാരത് ഏരിയയുടെ പ്രത്യേകസംഘം ഊട്ടിയിൽ നിന്ന് ഉടനെ പുറപ്പെടുമെന്ന് ദക്ഷിൺ ഭാരത് ഏരിയ ലഫ്. ജനറൽ അരുൺ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. പർവ്വതാരോഹണത്തിലും രക്ഷാപ്രവർത്തനത്തിലും പ്രാവീണ്യം നേടിയ സംഘം റോഡ് മാർഗമാണ് പുറപ്പെടുന്നത്. കരസേനയുടെ മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിങ്ണിൽനിന്ന് വൈകിട്ട് 7.30ന് പുറപ്പെട്ടു.രാത്രി ഹെലികോപ്റ്റർ യാത്ര അസാധ്യമായതിനാലാണിത്.