![ശ്രീറാം വെങ്കിട്ടരാമന്റെ കാർ ഇടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവം; പ്രതികളെ രക്ഷിക്കാന്‍ പോലീസിന്റെ ഒത്തുകളി ശ്രീറാം വെങ്കിട്ടരാമന്റെ കാർ ഇടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവം; പ്രതികളെ രക്ഷിക്കാന്‍ പോലീസിന്റെ ഒത്തുകളി](https://i0.wp.com/eveningkerala.com/wp-content/uploads/2019/08/sreeram.jpg?resize=710%2C400&ssl=1)
ശ്രീറാം വെങ്കിട്ടരാമന്റെ കാർ ഇടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവം; പ്രതികളെ രക്ഷിക്കാന്‍ പോലീസിന്റെ ഒത്തുകളി
August 3, 2019കാര്‍ ഇടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിനേയും വനിതാ സുഹൃത്തിനേയും രക്ഷിക്കാന്‍ പോലീസ് ഇടപെടല്‍ നടത്തുന്നതായി ആരോപണം . കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായി പ്രഥമദൃഷ്ട്യാ മനസിലായിട്ടും ഇരുവരുടേയും രക്തപരിശോധന നടത്താന്‍ പോലീസ് തയ്യറാവാതിരുന്നതാണ് സംശയത്തിലുള്ള പ്രധാന കാരണം.
കാര്‍ ഓടിച്ചിരുന്നത് താന്‍ ആയിരുന്നെന്ന് വഫ പറഞ്ഞതായാണ് പോലീസ് ആദ്യം അറിയിച്ചത്. എന്നാല്‍ അപകടം നടന്നതിന് ശേഷം ഇവരെ പോലീസ് ഉടന്‍ പറഞ്ഞയക്കുകയായിരുന്നു . വഫയുടെ പേരിലുള്ള കാറായിട്ടുപോലും പോലീസ് മറ്റു നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ല . മദ്യലഹരിയിലായിരുന്ന ശ്രീറാമിന് കാല് നിലത്തുറപ്പിക്കാന്‍ പോലും കഴിഞ്ഞില്ലെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു .എന്നാല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിച്ച ശ്രീറാമിന്റെ രക്തപരിശോധന നടത്തിയില്ലെന്നാണ് വിവരം . ദേഹപരിശോധന ചെയ്യാന്‍ മാത്രമാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് ഡ്യൂട്ടി ഡോക്ടര്‍ വ്യക്തമാക്കി . കൈയ്ക്കു പരിക്കുണ്ടായിരുന്ന ശ്രീറാമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തെങ്കിലും ശ്രീറാമിന്റെ സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ ആശുപത്രിയിലേക്കു പോയി .
അപകടത്തില്‍ ഒരാള്‍ മരിച്ചിട്ടും തുടക്കത്തില്‍ കേസ് എടുക്കാന്‍ പൊലീസിന് കഴിഞ്ഞില്ല . കേസേടുത്ത് ക്രൈം നമ്പർ ഇടാതിരുന്നത് കാരണമാണ് രക്തപരിശോധനയ്ക്കായി ഡോക്ടര്‍ക്ക് നിര്‍ദേശിക്കാന്‍ സാധിക്കാതിരുന്നത്.